മെഡൽ നേട്ടത്തോടെ ട്രാക്കിനോട് വിട പറയാൻ കൊതിച്ച ഉസൈൻ ബോൾട്ടിന്റെ സ്വപ്നങ്ങൾക്ക് തുരംഗംവെച്ചത് സംഘാടകർ എന്ന് ആരോപണം. 4 x 100 മീറ്റർ റിലേയുടെ ഫൈനൽ മത്സരം 1 മണിക്കൂർ വൈകിപ്പിച്ചതിനേ തുടർന്നാണ് ബോൾട്ടിന് പേശിവലിവ് ഉണ്ടായത് എന്നാണ് ആരോപണം. സംഘാടകർക്ക് എതിരെ ആരോപണവുമായി ബോൾട്ടിന്റെ സഹതാരം യോഹാൻ ബ്ലെയ്ക്കും , നൂറു മീറ്റർ ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിനും രംഗത്ത് എത്തിയിട്ടുണ്ട്.
മത്സരത്തിന് മുൻപ് തങ്ങളെ തണുപ്പേറിയ മുറിയിൽ സംഘാടകർ ഇരുത്തിയിരുന്നുവെന്നും ഓട്ടത്തിനു മുൻപുള്ള എല്ലാ തയാറെടുപ്പുകലും പൂർത്തിയാക്കി എത്തിയ തങ്ങളെ തണുപ്പേറിയ മുറിയിൽ ഇരുത്തിയതാണ് ബോൾട്ടിന് പരിക്കേൽക്കാൻ കാരണമെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ പറഞ്ഞു. വാം അപ്പ് ആയിരുന്ന ബോൾട്ടിന്രെ ശരീരം പെട്ടെന്ന് തണുത്തതാണ് പേശിവലിവ് ഉണ്ടാക്കിയതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മതിയായ രീതിയിൽ വാം അപ്പ് ചെയ്യാതിരുന്നാൽ താരങ്ങൾക്ക് പേശിവലിവ് ഉണ്ടാകുന്നത് പതിവാണ്. എന്നാലിവിഡെ മെഡൽ ദാനം നടത്താൻ വേണ്ടി റിലേ മത്സരം വൈകിപ്പിച്ചത് വിവാദമായിരിക്കുകയാണ്.
വിടവാങ്ങൽ മത്സരത്തിലെ 4×100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അവസാന 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. പതിവിന് വിപരീതമായത് സംഭവിച്ചതോടെ ബോൾട്ട് പൊട്ടിക്കരഞ്ഞു. ആരാധകരോട് യാത്രപോലും പറയാതെയാണ് ബോൾട്ട് മൈതാനം വിട്ടത്.
ട്രാക്കിലെ ഗ്ലാമർ ഇനമായ 4×100 മീറ്റർ റിലേയിൽ വമ്പൻ അട്ടിമറിയാണ് ഉണ്ടായത്. ശക്തരായ ജെമൈക്ക മത്സരം പൂർത്തിയാക്കാതെ പോയപ്പോൾ, അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടണാണ് സ്വർണ്ണം നേടിയത്. 37.52 സെക്കന്റിലാണ് ബ്രിട്ടൺ ഫിനിഷ് ചെയ്തത്. 37.52 സെക്കന്റിൽ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് വെള്ളി. 38.02 സെക്കന്റിൽ ഫിനിഷ് ചെയ്ത ജപ്പാനാണ് വെങ്കലം.
ലോകചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണം സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ടിന് ഒളിമ്പിക്സിലടക്കം 19 സ്വര്‍ണമാണ് ആകെയുള്ളത്. ഇതില്‍ 13 സ്വര്‍ണവും വ്യക്തിഗത ഇനങ്ങളായ 100 മീറ്ററിലും 200 മീറ്ററിലുമാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരനപ്പുറം ഏറ്റവും മികച്ച കായിക താരമായാണ് ബോള്‍ട്ട് വിലയിരുത്തപ്പെടുന്നത്.