കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഓൾറൗണ്ടർ തിസാര പെരേര നയിക്കും. ഉപുൽ തരംഗയെ മാറ്റിയാണ് 28കാരൻ തിസാര പെരേരയെ ശ്രീലങ്ക നായകനാക്കിയിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. ഇപ്പോൾ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര പൂർത്തിയായാലുടൻ ഏകദിന പരമ്പരയും പിന്നാലെ ട്വന്റി-20 പരമ്പരയും നടക്കും.
തരംഗയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മൂന്നു പരന്പരകളിലാണ് ലങ്ക പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ ടീമുകളോടായിരുന്നു ലങ്കയുടെ നാണംകെട്ട തോൽവി. ഇതേതുടർന്നാണു നായകസ്ഥാനം പെരേരയ്ക്കു കൈമാറാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്.
ടീമിലെ മുതിർന്ന താരങ്ങളിലൊരാളായ എയ്ഞ്ചലോ മാത്യൂസ് ജൂലൈയിൽ നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങൾക്കും വ്യത്യസ്ത നായകൻമാരെന്ന തീരുമാനത്തിലേക്ക് ലങ്കൻ സെലക്ടർമാരെത്തിയത്. ദിനേശ് ചാണ്ഡിമലാണ് ലങ്കയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ