നെയ്വേലി: സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ തെലങ്കാനയാണ് സർവീസസിനെതോൽപ്പിച്ച് കേരളത്തിന് ജീവശ്വാസം നൽകിയത്. എന്നാൽ കേരളത്തിന് മുന്നിലുളളത് ചില്ലറ കടമ്പയല്ല.
സർവീസസ് ജയിച്ചിരുന്നെങ്കിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ഫൈനൽ റൗണ്ട് കാണാതെ മടങ്ങാമായിരുന്നു. ഇപ്പോൾ ഗ്രൂപ്പിൽ തെലങ്കാന നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തും സർവ്വീസസ് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്താണ് കേരളം ഉളളത്.
ഇനി ഒരു മത്സരമാണ് നാല് ടീമുകൾക്കും ഉളളത്. തെലങ്കാന പുതുച്ചേരിയെ നേരിടുമ്പോൾ, കേരളം സർവ്വീസസിനോട് ഏറ്റുമുട്ടും. സർവ്വീസസിനെ പരാജയപ്പെടുത്തിയാൽ കേരളത്തിന് അടുത്ത ഘട്ടത്തിലെത്താം.
ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു തെലുങ്കാനയുടെ വിജയം. ഷോൺ വരുൺ കുമാർ(ഏഴാം മിനിറ്റ്), ഷഫീഖ് മുഹമ്മദ്(45-ാം മിനിറ്റ്) എന്നിവരാണ് തെലുങ്കാനയുടെ ഗോൾ സ്കോറർമാർ. 89-ാം മിനിറ്റിൽ എ.യു ഹരികൃഷ്ണ സർവീസസിന്റെ ആശ്വാസഗോൾ നേടി.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ