scorecardresearch

'മാച്ച് വിന്നറാണ്, സഞ്ജുവിന്റെ കരിയര്‍ ഉയരങ്ങളില്‍ അവസാനിക്കണം, ഇല്ലെങ്കില്‍ എനിക്ക് നിരാശ'

സഞ്ജുവിനെ രോഹിത് ശര്‍മയോട് ഉപമിച്ചുകൊണ്ടായിരുന്നു ഇതിഹാസ താരത്തിന്റെ വാക്കുകള്‍

സഞ്ജുവിനെ രോഹിത് ശര്‍മയോട് ഉപമിച്ചുകൊണ്ടായിരുന്നു ഇതിഹാസ താരത്തിന്റെ വാക്കുകള്‍

author-image
Sports Desk
New Update
Sanju Samson | Ravi Shastri | Cricket

Sanju Samson

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ഒരുങ്ങിയിരിക്കുകയാണ്. ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

Advertisment

ഏകദിന ലോകകപ്പിന്റെ തയാറെടുപ്പുകളുടെ തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പര. ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു സാംസണിനെക്കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടായിരുന്നു ശാസ്ത്രി സഞ്ജുവിനെ ഉപമിച്ചത്.

ദി വീക്ക് മാഗസീനുമായി നടത്തിയ സംഭാഷണത്തിലായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. സഞ്ജുവൊരു മാച്ച് വിന്നറാണെന്നും ഇനിയും സ്വന്തം മികവ് താരം മനസിലാക്കിയിട്ടില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. മികച്ച താരങ്ങള്‍ക്കൊപ്പം സഞ്ജു തന്റെ കരിയര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ നിരാശപ്പെടുമെന്നും ശാസ്ത്രി പറഞ്ഞു.

"സഞ്ജു സാംസണ്‍, അദ്ദേഹം സ്വന്തം മികവ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ഒരു മാച്ച് വിന്നറാണ്. എന്തൊ ഒന്നിന്റെ അഭാവം നിലനില്‍ക്കുന്നുണ്ട്. സഞ്ജു തന്റെ മുഴുവന്‍ കഴിവുകളും പുറത്തെടുക്കാതെ കരിയര്‍ അവസാനിപ്പിച്ചാല്‍ ഞാന്‍ നിരാശനായിരിക്കും. രോഹിത് ശര്‍മ സ്ഥിരമായി ടെസ്റ്റ് ടീമില്‍ കളിക്കാതിരിക്കുമ്പോള്‍ ഒരു പരിശീലകനെന്ന നിലയില്‍ എനിക്കുണ്ടാകുന്ന നിരാശയ്ക്ക് സമാനമാണത്. സഞ്ജുവിന്റെ ബാറ്റിങ് ശൈലി രോഹിതിന്റേതിന് സമാനമാണ്," ശാസ്ത്രി പറഞ്ഞു.

Advertisment

ഇന്ത്യക്കായി 11 ഏകദിനങ്ങള്‍ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. 66 ശരാശരിയില്‍ 330 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Ravi Shastri Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: