ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് മത്സരത്തിനുളള ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക പട്ടികയിൽ നിന്ന് തന്റെ പിതാവിനെ ഒഴിവാക്കിയതിനെതിരെ സൈന നേഹ്വാളിന്റെ പ്രതിഷേധം ഫലം കണ്ടു. പട്ടികയിൽ സൈനയുടെ പിതാവിനെ കൂടി ഉൾപ്പെടുത്തി ഇന്ത്യൻ ഒളിംപിക് അസൊസിയേഷൻ പട്ടിക പുന:പ്രസിദ്ധീകരിച്ചു.
ഗെയിംസ് വില്ലേജിനകത്തേക്കും സൈനയുടെ മത്സരത്തിനും ഇതോടെ ഹർവീർ സിങ്ങിന് പ്രവേശനം ലഭിക്കും. പിതാവിന്റെയും അമ്മ വിജയ പുസർലെയുടെയും ചിലവിനുളള മുഴുവൻ തുകയും സൈന നേരത്തേ അടച്ചിരുന്നു. എന്നാൽ അവസാന നിമിഷം പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഹർവീർ സിങ്ങിന്റെ പേര് പട്ടികയിൽ ഇല്ലായിരുന്നു. ഇതോടെയാണ് സൈന പൊട്ടിത്തെറിച്ചത്.
‘പിതാവിനെ കോമൺവെൽത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ ചെലവിനുളള മുഴുവൻ തുകയും ഞാൻ നൽകിയതാണ്. എന്നാൽ ഗെയിംസ് വില്ലേജിൽ എത്തിയപ്പോൾ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരില്ല. അദ്ദേഹത്തിന് എന്നോടൊപ്പം താമസിക്കാൻ പോലും കഴിയില്ല’–സൈന തന്റെ ട്വീറ്റിൽ പറഞ്ഞു.
ഇത് നിരവധി പേർ ഏറ്റുപിടിക്കുകയും പ്രതികരണം പ്രതിഷേധമാവുകയും ചെയ്തതോടെയാണ് നിലപാട് മാറ്റാൻ ഒളിംപിക് അസോസിയേഷൻ തയ്യാറായത്.
Thank u so much @ioaindia for the support and help sorting out my father’s accreditation card in such short notice ..Hopefully it will b great for the matches ahead ..and I m sorry for all the trouble #CommonwealthGames2018 pic.twitter.com/fWCvrLk4YV
— Saina Nehwal (@NSaina) April 3, 2018
പിതാവിന്റെ കൂടി പേര് പട്ടികയിൽ ഉൾപ്പെടുത്തിയതായി സൈന തന്നെയാണ് വെളിപ്പെടുത്തിയത്. മറ്റൊരു ട്വീറ്റിൽ സൈന ഇക്കാര്യം വിശദീകരിച്ചു. “വളരെ ചെറിയ സമയം കൊണ്ട് അച്ഛന്റെ അക്രഡിറ്റേഷൻ കാർഡ് ശരിയാക്കി തന്നതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്,” ഒളിംപിക് അസോസിയേഷനെ ടാഗ് ചെയ്ത് അവർ എഴുതി. “മത്സരങ്ങൾക്ക് ഇത് കൂടുതൽ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ. ഞാനുണ്ടാക്കിയ എല്ലാ കുഴപ്പങ്ങൾക്കും ക്ഷമ ചോദിക്കുന്നു,” സൈന കൂട്ടിച്ചേർത്തു.
വളരെ രോഷത്തോടെയാണ് ഇന്നലെ സൈന കായിക മന്ത്രാലയത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചത്. തന്റെ എല്ലാ മത്സരങ്ങൾക്കും അച്ഛനും അമ്മയും വരാറുണ്ടെന്ന് വ്യക്തമാക്കിയ സൈന, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അച്ഛനില്ലാതെ കളിക്കാനിറങ്ങില്ലെന്ന മട്ടിലായിരുന്നു സൈനയുടെ പ്രതിഷേധം.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ