scorecardresearch

വീണ്ടും വിംബിൾഡൻ ഫൈനലിൽ റോജർ ഫെഡറർ; എട്ടാം കിരീടം ലക്ഷ്യം

ഇത് പതിനൊന്നാം തവണയാണ് വിംബിൾഡൻ ഫൈനലിലേക്ക് ഫെഡറർ യോഗ്യത നേടുന്നത്

ഇത് പതിനൊന്നാം തവണയാണ് വിംബിൾഡൻ ഫൈനലിലേക്ക് ഫെഡറർ യോഗ്യത നേടുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Roger Federer, Wimbledon 2017 final, Tomas Berdych, Tennis, Indian Express, mens singles final, Sports, Tennis News, വിംബിൾഡൻ, റോജർ ഫെഡറർ, ഗ്രാന്റ്സ്ലാം കിരീടം,

Tennis - Wimbledon - London, Britain - July 14, 2017 Switzerland’s Roger Federer celebrates winning the semi final match against Czech Republic’s Tomas Berdych REUTERS/Matthew Childs

എട്ടാം കിരീടം ലക്ഷ്യമിട്ടുള്ള റോജർ ഫെഡററിന്റെ വിംബിൾഡൻ മുന്നേറ്റം ഫൈനലിലേക്കെത്തി. പതിനൊന്നാം സീഡ് ചെക് തോമസ് ബെർഡികിനെ നേരിട്ട മൂന്ന് സെറ്റുകളിലും പരാജയപ്പെടുത്തിയാണ് അദ്ദേഹം പതിനൊന്നാം വട്ടം വിംബിൾഡൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.

Advertisment

കടുത്ത മത്സരമായിരുന്നു സെമിയിൽ ബെർഡിക് കാഴ്ചവച്ചത്. 7-6(4), 7-6(4), 6-4 എന്നിങ്ങനെയാണ് പോയിന്റ് നില. 2010 ൽ നടന്ന വിംബിൾഡൻ പുരുഷ സിംഗിൾസ് സെമിയിൽ ബെർഡികും ഫെഡററും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബെർഡികിനായിരുന്നു വിജയം. ഇതോടെ 1974 ൽ 39ാം വയസിൽ വിംബിൾഡൻ ഫൈനലിൽ എത്തിയ കെൻ റോസ്വെല്ലിന് ശേഷം വിംബിൾഡൻ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ഖ്യാതിയും ഫെഡറർ കരസ്ഥമാക്കി.

ഇതോടെ 28ാമത്തെ ഗ്രാന്റ് സ്ലാം ഫൈനലെന്ന നേട്ടമാണ് ഫെഡറർ നേടിയിരിക്കുന്നത്. ഇതിൽ 18 തവണയും വിജയം കണ്ട ഫെഡറർ, ഏഴ് തവണയും നേടിയത് വിംബിൾഡൻ കിരീടം തന്നെ. ആദ്യ രണ്ട് സെറ്റുകളിലും ശക്തമായ മത്സരമാണ് ബെർഡിക് കാഴ്ചവച്ചത്. ഇതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങി. എന്നാൽ വേഗതയേറിയ സർവുകളിലൂടെ ഫെഡറർ വിജയം തന്റേതാക്കി. മൂന്നാം സെറ്റിൽ 3-3 എന്ന നിലയിൽ നിന്നാണ് ബെർഡിക് 6-4 ന് സെറ്റ് കൈവിട്ടത്.

Roger Federer Wimbledon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: