ലോകകപ്പ് സെമിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്രിക്കറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. വിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഗയാനയിൽ നടന്ന അവസാന മത്സരത്തിൽ വിൻഡീസ് ഇന്നിങ്സ് 164 റൺസിന് അവസാനിപ്പിച്ച ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അഞ്ച് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറകടക്കുകയായിരുന്നു.
Also Read: ‘ദൈവം ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കട്ടെ’; രാഹുലിനെ പിന്തുണച്ച് ദാദയും ഭാജിയും
ബോളിങ്ങിൽ ദീപക് ചാഹറിന്റെ പ്രകടനവും ബാറ്റിങ്ങിൽ നായകൻ വിരാട് കോഹ്ലിയുടെയും യുവതാരം ഋഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പന്തും കോഹ്ലിയും അർധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു.
Rishabh Pant joins the party. Brings up his 2nd T20I FIFTY off 37 deliveries.#TeamIndia 129/2 after 17 overs. pic.twitter.com/9djjNn1mZK
— BCCI (@BCCI) August 6, 2019
കരിയറിലെ തന്റെ രണ്ടാം ടി20 അർധസെഞ്ചുറിയോടെ രണ്ട് റെക്കോർഡുകളാണ് പന്ത് സ്വന്തം പേരിൽ കുറിച്ചത്. മൂന്നാം മത്സരത്തില്‍ 42 പന്തില്‍ നിന്ന് പുറത്താകാതെ 65 റണ്‍സ് നേടിയ പന്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നേടുന്ന ട്വന്റി 20 യിലെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2017 ല്‍ ബെംഗളൂരുവില്‍ വച്ച് ധോണി സ്വന്തമാക്കിയ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. അന്ന് ഇംഗ്ലണ്ടിനെതിരെ ധോണി 56 റണ്‍സ് നേടിയിരുന്നു 22 വയസിന് മുന്‍പ് ട്വന്റി 20 ക്രിക്കറ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും പന്തിന് സ്വന്തം.
Also Read: ആറ് വിക്കറ്റ്, 84 പന്തില്‍ സെഞ്ചുറി; എറിഞ്ഞിടാന്‍ മാത്രമല്ല, തച്ചുതകര്‍ക്കാനും ആര്ച്ചറിനാകും
അതേസമയം ഋഷഭ് പന്ത് ഭാവിയുടെ താരമാണെന്ന് കോഹ്ലി പറഞ്ഞു. പന്തിന് അധിക സമ്മര്‍ദം നല്‍കരുതെന്നാണ് കോഹ്ലി പറയുന്നത്. പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹത്തിന് മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ സാധ്യതകള്‍ നല്‍കണമെന്നും കോഹ്ലി പറയുന്നു. “ഭാവിയുടെ താരമായാണ് പന്തിനെ കാണുന്നത്. അതിനനുസരിച്ച കഴിവും പ്രാഗത്ഭ്യവും പന്തിനുണ്ട്. അദ്ദേഹത്തിന് സമയം നല്‍കുക. അധികം സമ്മര്‍ദത്തിലാക്കരുത്.” – കോഹ്ലി വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook