/indian-express-malayalam/media/media_files/uploads/2018/04/rashid.jpg)
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് മികച്ച ഫോം തുടരുകയാണ്. കഴിഞ്ഞ മൽസരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് സൺറൈസേഴ്സ് മുട്ടുകുത്തിച്ചത്. 119 റൺസാണ് മുംബൈയ്ക്ക് മുന്നിൽ സൺറൈസേഴ്സ് വിജയലക്ഷ്യമായി വച്ചത്. സ്കോർനില കുറഞ്ഞുപോയതിനു ബോളിങ്ങിൽ സൺറൈസേഴ്സ് പരിഹാരം കണ്ടു. 18.5 ഓവറിൽ 87 റൺസിന് മുംബൈയെ പുറത്താക്കി സൺറൈസേഴ്സ് ജയം നേടി.
അഫ്ഗാൻ താരം റാഷിദ് ഖാൻ, സിദ്ധാർത്ഥ് കൗൾ, മലയാളി താരം ബേസിൽ തമ്പി എന്നിവരാണ് മുംബൈയുടെ വിക്കറ്റ് വീഴ്ത്തി സൺറൈസേഴ്സിനെ വിജയത്തേരിലേക്ക് എത്തിച്ചത്. 1.5 ഓവറിൽ നാലു റൺസ് മാത്രം വഴങ്ങിയാണ് ബേസിൽ തമ്പി രണ്ടു വിക്കറ്റ് വീഴ്ത്തിയത്. 4 ഓവറിൽ വെറും 11 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തിയത്. മൽസരത്തിൽ മാൻ ഓഫ് ദി മാച്ചും റാഷിദ് ആയിരുന്നു.
മുംബൈ താരങ്ങളിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 34 റൺസെടുത്ത സൂര്യ കുമാർ യാദവിനും 24 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയ്ക്കും ഒഴികെ മറ്റാർക്കും മുംബൈ ഇന്ത്യൻസിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യ വെറും 3 റൺസാണെടുത്തത്. അതുപോലും എത്താൻ പാണ്ഡ്യയ്ക്ക് സാധിക്കുമായിരുന്നില്ല. ഒരു റൺസുമായി പാണ്ഡ്യയ്ക്ക് കളം വിടേണ്ടി വരുമായിരുന്നു. ഭാഗ്യം കൊണ്ടാണ് പാണ്ഡ്യ 2 റൺസുകൂടി സ്വന്തം പേരിൽ കുറിച്ചത്.
റാഷിദ് ഖാന്റെ ബോളിൽ പാണ്ഡ്യയുടെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പക്ഷേ ഭാഗ്യം കൊണ്ട് മാത്രമാണ് പാണ്ഡ്യ രക്ഷപ്പെട്ടത്. പാണ്ഡ്യയുടെ ഭാഗ്യം ഓർത്ത് റാഷിദ് തലയിൽ കൈവച്ചുപോയി. കളം വിടാതെ രക്ഷപ്പെട്ടല്ലോ എന്നോർത്ത് പാണ്ഡ്യയ്ക്കും ചിരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us