/indian-express-malayalam/media/media_files/uploads/2017/09/ArsenalOut.jpg)
ബെലാറസ്: യൂറോപ്പാ ലീഗിലെ പടയോട്ടം ആഴ്‌സണൽ തുടരുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബേറ്റ് ബോറിസോവിനെ ആഴ്‌സണൽ പരാജയപ്പെടുത്തിയത്. കളി ആരംഭിച്ച് 22 മിനുട്ടിനുള്ളിൽ ഇരട്ട ഗോളുകൾ നേടിയ തിയോ വാൽക്കോട്ടിന്റെ തകർപ്പൻ പ്രകടനമാണ് ആഴ്‌സനലിനെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് ഗണ്ണേഴ്‌സ്.
റോബ് ഹോൾഡിങ് ഗണ്ണേഴ്‌സിന് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ ഒലിവർ ജിറൗഡ് ആഴ്‌സണലിന് വേണ്ടി നൂറാം ഗോൾ അടിച്ചു. ബോറിസോവിന് വേണ്ടി ഇവാനിക്കും മിഖായേൽ ഗോർഷുകും ഗോളടിച്ചു.
ബെലാറസിൽ ബേറ്റ് ബോറിസോവിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ വാൽക്കോട്ട് വല കുലുക്കി. 22-ാം മിനിറ്റിൽ വാൽക്കോട്ട് രണ്ടാം ഗോൾ നേടി. മൂന്നുമിനിറ്റ് പിന്നിട്ടപ്പോൾ ഹോൾഡിംഗ് കൂടി ഗോൾ നേടിയതോടെ ആഴ്സണൽ മൂന്നു ഗോളിന് മുന്നിലെത്തി.
ഇതോടെ പൊരുതി കളിച്ച ആതിഥേയർ 28-ാം മിനിറ്റിൽ മിർക്കോ ഇവാനിക്കിലൂടെ തിരിച്ചു വന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റിയിലൂടെ ജിറൗഡ് ഗണ്ണേഴ്സിന്റെ നാലാം ഗോൾ നേടിയതോടെ എതിരാളികൾ തകർന്നടിഞ്ഞു. ഒക്ടോബർ 19ന് ബെൽഗ്രെഡിന് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.