/indian-express-malayalam/media/media_files/uploads/2021/02/Kohli.jpg)
അഹമ്മദാബാദ്: മൊട്ടേരയിലെ ക്രിക്കറ്റ് പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിരോധം തീർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നും കോഹ്‌ലി പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം (ഡേ-നെെറ്റ്) രണ്ട് ദിവസം കൊണ്ടാണ് പൂർത്തിയായത്. പത്ത് വിക്കറ്റ് വിജയമാണ് മൊട്ടേരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും ഒരു ഇന്നിങ്സിൽ പോലും 200 റൺസ് കടക്കാൻ സാധിച്ചില്ല.
"വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല," കോഹ്‌ലി പറഞ്ഞു.
Read Also: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ
"ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാർ അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടില്ല. രോഹിത് ശർമയും ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രാവ്‌ലിയും മാത്രമാണ് മികച്ചുനിന്നത്. 30 വിക്കറ്റിൽ 21 ഉം നഷ്‌ടമായത് സ്‌ട്രെെറ്റ് ബോളുകളിലാണ്. പ്രതിരോധം തീർക്കുന്നതിനാണ് ടെസ്റ്റ് ക്രിക്കറ്റിൽ പ്രാധാന്യം," കോഹ്‌ലി പ്രതിരോധം തീർത്തു.
അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം. "മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഐസിസിയാണ് വിലയിരുത്തേണ്ടത്, താരങ്ങളല്ല," തോൽവിക്ക് ശേഷം റൂട്ട് പ്രതികരിച്ചു. വളരെ വെല്ലുവിളികൾ നിറഞ്ഞ കളിയായിരുന്നു മൊട്ടേരയിലേതെന്നും റൂട്ട് പറഞ്ഞു.
മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷമൺ, യുവരാജ് സിങ്, ഇംഗ്ലണ്ട് മുൻ നായകൻ മെെക്കിൾ വോൺ, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ മൊട്ടേരയിലെ പിച്ചിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us