/indian-express-malayalam/media/media_files/2025/03/16/vQZP9CcjCt8bPxShj9Qp.jpg)
ഷദാബ് ഖാനെ പുറത്താക്കാൻ റോബിൻസണിന്റെ പറക്കും ക്യാച്ച് Photograph: (Screengrab)
ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സിൽ നിന്ന് വന്ന പറക്കും ക്യാച്ചുകൾ കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു ന്യൂസിലൻഡ് താരവും വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി എത്തുകയാണ്. പാക്കിസ്ഥാന് എതിരായ ട്വന്റി20യിൽ ടിം റോബിൻസനാണ് ഗ്ലെൻ ഫിലിപ്പ്സിന്റെ ക്യാച്ചിനെ ഓർമിപ്പിച്ച് പറന്ന് ക്യാച്ചെടുത്തത്.
പാക്കിസ്ഥാന് എതിരായ ആദ്യ ട്വന്റി20യിൽ ഫിലിപ്പ്സ് പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ താരം ഷദാബ് ഖാനെ പുറത്താക്കാനാണ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന റോബിൻസണിൽ നിന്ന് പറക്കും ക്യാച്ച് വന്നത്. ജാമിസണിന്റെ പന്തിൽ പോയിന്റിലേക്ക് ഷദാബ് ഖാന്റെ കട്ട് ഷോട്ടാണ് വന്നത്. എന്നാൽ തന്റെ ഇടത്തേക്ക് ഫുൾ ഡൈവ് ചെയ്ത് റോബിൻസണ പന്ത് കൈക്കലാക്കി.
What a catch 🔥🔥Robinson catch of the series
— M Saqlain M (@saqiiiii55555) March 16, 2025
Shadab Khan gone
Pakistan 11-4🔥#Cricket#pcbfl@_FaridKhan@BabarAzam_152@BabarAzam_152@Masoodkhan9005pic.twitter.com/A0EzqLwEGK
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി, പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ എന്നിവരെ പുറത്താക്കാനാണ് ഗ്ലെൻ ഫിലിപ്പ്സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ചുകൾ എത്തിയത്. ഫിലിപ്പ്സിന്റെ തകർപ്പൻ ക്യാച്ചുകൾ വന്ന അതേ പൊസിഷനിൽ നിന്നാണ് ഇപ്പോൾ ഷദാബ് ഖാനെ പുറത്താക്കാൻ റോബിൻസണിന്റെ ക്യാച്ചും വരുന്നത്.
ന്യൂസിലൻഡിന് എതിരായ ട്വന്റി20 പരമ്പരയിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞിരുന്നു. 91 റൺസിന് ആണ് പാക്കിസ്ഥാൻ ഓൾഔട്ടായത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നീ കളിക്കാർ ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങിയത്. പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് വിജയ ലക്ഷ്യം മറികടന്നു.
Read More
- Women Premier League Final: കിരീടം തൂക്കി മുംബൈ ഇന്ത്യൻസ്; മൂന്നാം വട്ടവും ഫൈനലിൽ വീണ് ഡൽഹി
- 2028 ഒളിംപിക്സിൽ ഇന്ത്യക്കായി കളിക്കുമോ? കോഹ്ലിയുടെ മറുപടി
- MS Dhoni IPL 2025: ഒരാളാണ് സിഎസ്കെയെ ഭരിക്കുന്നത്; കംപ്യൂട്ടറിനെ പോലും ധോണി തോൽപ്പിക്കും: ഹർഭജൻ സിങ്
- തലവെട്ടാൻ മുറവിളി കൂട്ടിയവർ എവിടെ? ഇംഗ്ലണ്ടിലും രോഹിത് തന്നെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.