scorecardresearch

ലോകകപ്പ് ടീം സെലക്ഷനില്‍ വന്ന പിഴവ്; സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം

'വലിയ വേദികളില്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു,താരത്തെ ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു'

'വലിയ വേദികളില്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു,താരത്തെ ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു'

author-image
Sports Desk
New Update
Sanju Samson }

Photo: Facebook/ Sanju Samson

ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നത് സെലക്ടര്‍മാരുടെ വലിയ പിഴവായി പോയെന്ന് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മികച്ച ഫോമിലുള്ള കീപ്പര്‍-ബാറ്ററായ സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തത് സെലക്ടര്‍മാര്‍ ഒരു തന്ത്രം പാഴാക്കിയെന്നും കൈഫ് പ്രതികരിച്ചു. .

Advertisment

വലിയ വേദികളില്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നുവെന്നും താരത്തെ ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു മുഹമ്മദ് കൈഫ് പറഞ്ഞു. 15 അംഗ ടി20 ലോകകപ്പ് ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെയും ഋഷഭ് പന്തിനെയും രണ്ട് വിക്കറ്റ് കീപ്പര്‍മാരായി ടീം ഇന്ത്യ തിരഞ്ഞെടുത്തു. കാര്‍ത്തിക് മിക്ക മത്സരങ്ങളും കളിച്ചെങ്കിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. സിംബാബ്വെയ്ക്കെതിരായ അവസാന സൂപ്പര്‍ 12 പോരാട്ടത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും പന്ത് കളിച്ചു. അദ്ദേഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല.

''ഒരു കളിക്കാരന്‍ എല്ലാത്തിനും തയ്യാറായിരുന്നു ഞാന്‍ കരുതുന്നു, പക്ഷേ ഇപ്പോഴും ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടില്ല. സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്തിനായി ഒരുങ്ങി. വര്‍ഷങ്ങളായി ഐപിഎല്‍ കളിക്കുന്ന അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കുന്നു. ഈ വര്‍ഷവും അദ്ദേഹം അവരെ ഫൈനലിലേക്ക് നയിച്ചു'' ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് പറഞ്ഞപ്പോള്‍ കൈഫ് പറഞ്ഞു.

Advertisment

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രകടനം വിലയിരുത്തി കൈഫ് സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കിയത് പിഴവായി പോയെന്ന് തുറന്നടിച്ചത്. 28 കാരനായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഐപിഎല്‍ 2022 സീസണ്‍ താരത്തിന് മികച്ചതായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 146.79 സ്ട്രൈക്ക് റേറ്റില്‍ രണ്ട് അര്‍ധസെഞ്ചുറികളോടെ 458 റണ്‍സാണ് സഞ്ജു നേടിയത്.

Cricket Sanju Samson Mohammad Kaif

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: