ക്രിക്കറ്റിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംഭവമാണ് മങ്കാദിങ്. ഇന്ത്യയുടെ മുതിർന്ന ഓഫ് സ്പിന്നർ ആർ.അശ്വിൻ മങ്കാദിങ്ങിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ഇതാ ക്രിക്കറ്റ് ആരാധകർക്കിടയിൽ മറ്റൊരു മങ്കാദിങ് ചർച്ച കൂടി നടക്കുന്നു. ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് സംഭവം.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. മത്സരത്തിന്റെ 49-ാം ഓവറിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ആദിൽ റഷീദ് ആയിരുന്നു നോൺ സ്ട്രൈക്കർ എൻഡിൽ നിന്നിരുന്നത്. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് ആയിരുന്നു ബോളർ. സ്റ്റാർക് പന്തെറിയുന്നതിനു മുൻപ് റഷീദ് ക്രീസിൽ നിന്നിറങ്ങി. നോൺ സ്ട്രൈക്ക് എൻഡിലെ ബാറ്റ്സ്മാൻ ക്രീസിൽ നിന്നു പുറത്തിറങ്ങിയതു കണ്ട സ്റ്റാർക് റൺ അപ് അവസാനിപ്പിച്ചു.
Read Also: IPL 2020: മങ്കാദിങ് ഇവിടെ വേണ്ട; അശ്വിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്
ആദിൽ റഷീദിനു സ്റ്റാർക് താക്കീത് നൽകി. ക്രീസിലേക്ക് നിൽക്കാൻ റഷീദിനോട് സ്റ്റാർക് ആവശ്യപ്പെടുകയായിരുന്നു. സ്റ്റാക്കിന്റെ താക്കീത് അക്ഷരംപ്രതി അനുസരിക്കുന്ന റഷീദിനെയും വീഡിയോയിൽ കാണാം. ആദിൽ റഷീദിനെ പുറത്താക്കാൻ അവസരമുണ്ടായിട്ടും സ്റ്റാർക് അത് ചെയ്തില്ല. സ്റ്റാർക്കിന്റെ പ്രവൃത്തിയെ കായികലോകം പ്രശംസിച്ചു.
Gotta feel for Mitchell Starc, even after going for plenty he didn’t go for Mankading and gave a clear cut warning to Adil Rashid. pic.twitter.com/yd8JeYHXJd
— Mufaddal Vohra (@mufaddal_vohra) September 16, 2020
മങ്കാദിങ് വഴി ബാറ്റ്സ്മാനെ പുറത്താക്കുന്നതിനോട് യോജിപ്പില്ലാത്ത താരമാണ് സ്റ്റാർക്. അദ്ദേഹം ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ശിഖർ ധവാൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുന്ന മത്സരത്തിൽ സ്റ്റാർക്കിൽ നിന്ന് മങ്കാദിങ് സംഭവിച്ചിട്ടുണ്ട്. സ്റ്റാർക് മനഃപൂർവം ചെയ്തതായിരുന്നില്ല അത്. ബോളെറിയുന്നതിനിടെ സ്റ്റാർക്കിന്റെ കെെയിൽ നിന്നു പന്ത് സ്ലിപ്പായി പോകുകയായിരുന്നു. സ്റ്റാർക്കിന്റെ കെെയിൽ നിന്നു പാേയ പന്ത് വിക്കറ്റിൽ കൊണ്ടു. നോൺ സ്ട്രെെക്ക് എൻഡിൽ നിൽക്കുകയായിരുന്ന ശിഖർ ധവാൻ ക്രീസിനു പുറത്തായിരുന്നു. എന്നാൽ, ഓസ്ട്രേലിയ ഇത് വിക്കറ്റിനായി അപ്പീൽ ചെയ്തില്ല. ധവാൻ തുടർന്നും ബാറ്റ് ചെയ്തു.
Read Also: മങ്കാദിങ് ആവർത്തിക്കും, വിവാദത്തിന് തിരികൊളുത്തി അശ്വിൻ
കഴിഞ്ഞ ഐപിഎൽ ടൂർണമെന്റിലാണ് ഇന്ത്യൻ താരം അശ്വിൻ മങ്കാദിങ് വിക്കറ്റ് നേടിയത്. പഞ്ചാബിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ രാജസ്ഥാൻ റോയൽസ് താരം ബട്ലറെ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. 43 പന്തി പത്ത് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 69 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. അപ്പോൾ മുതൽ അശ്വിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇത്തവണ അശ്വിനെ മങ്കാദിങ്ങിനു അനുവദിക്കില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പഞ്ചാബ് സൂപ്പർ കിങ്സിന്റെ നായകനായിരുന്നു അശ്വിൻ. ഇത്തവണ ഡൽഹിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
പന്തെറിയുന്നതിനായി ബൗളര്‍ ഓടിയെത്തുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ ക്രീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ബാറ്റ്സ്മാനെ ബൗളര്‍ റണ്ണൗട്ടാക്കുന്ന രീതിയിലാണ് മങ്കാദിങ്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook