മാഡ്രിഡ്: ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ബാഴ്സലോണ കോപ ഡെൽറേ ക്വാർട്ടർ ഫൈനലിൽ കടന്നു. സെൽറ്റാ വീഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സ തറപറ്റിച്ചത്. ഇരുപാദങ്ങളിലുമായി 6-1 എന്ന സ്കോറിനാണ് ബാഴ്സയുടെ മുന്നേറ്റം.
ന്യൂകാംമ്പിൽ നടന്ന മത്സരത്തിൽ 13ആം മിനുറ്റിൽത്തന്നെ ബാഴ്സ ഗോൾവേട്ട തുടങ്ങിവെച്ചു. ജോർഡി ആൽബ നൽകിയ പാസിൽ നിറയൊഴിച്ച് മെസി സെൽറ്റയുടെ വലയിൽ ആദ്യ ഗോൾ എത്തിച്ചു. രണ്ടു മിനിറ്റിനുശേഷം മെസി വീണ്ടും ഗോൾ വല ചലിപ്പിച്ചു. ഇത്തവണയും ജോർഡി ആൽബതന്നെയാണ് മെസിക്ക് ഗോളിനായുള്ള അസിസ്റ്റ് നൽകിയത്.
28-ാം മിനിറ്റിൽ മെസി നൽകിയ തകർപ്പൻ തൃൂപാസ് ഗോളാക്കിമാറ്റി ജോർഡി ആൽബ ബാഴ്സയുടെ ലീഡ് ഉയർത്തി.
മൂന്നു മിനിറ്റിനുശേഷം ലൂയിസ് സുവാരസും ബാഴ്സയുടെ ലീഡ് ഉയർത്തി. 87-ാം മിനിറ്റിൽ ഇവാൻ റാക്കിട്ടിച്ച് നേടിയ ഗോളിലൂടെ ബാഴ്സ ഗോൾമേളം പൂർത്തിയാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook