scorecardresearch

ഒടുവില്‍ ആർഹിച്ച ആദരമെത്തി: ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്

1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്

author-image
Sports Desk
New Update
ഒടുവില്‍ ആർഹിച്ച ആദരമെത്തി: ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രെഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് നിര്‍ദ്ദേശം. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ഈ ടീമിന്റെ വല കാത്തത് മാനുവലായിരുന്നു.

Advertisment

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ചേര്‍ന്നതാണഅ പുരസ്‌കാരം. ഇന്ന് വൈകിട്ടോടെയായിരിക്കും പ്രഖ്യാപനം. 21-ാം വയസിലായിരുന്നു മാനുവല്‍ ഒളിമ്പിക് മെഡല്‍ നേടുന്നത്. അന്നത്തെ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. അപ്പോഴും മാനുവലിനെ തേടി ആദരമെത്തിയില്ല.

ഏഴ് വര്‍ഷം മാനുവല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 1947 ല്‍ കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവല്‍ ജനിച്ചത്. 12-ാം വയസിലാണ് മാനുവലും ഹോക്കിലും പ്രണയത്തിലാകുന്നത്. പിന്നീട് ആര്‍മിയിലേക്കും അവിടെ നിന്നും ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായും മാനുവല്‍ വളര്‍ന്നു.

നേരത്തെ ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയ മലയാളികള്‍ ബോബി അലോഷ്യസ്, ടിപി പത്മനാഭന്‍, സതീഷ് പിള്ള എന്നിവരാണ്. അതേസമയം, മുഹമ്മദ് അനസിനെ അര്‍ജുന അവാര്‍ഡിനായും ടിപി ഔസേപ്പിനെ ദ്രോണാചാര്യയ്ക്കായും പരിഗണിക്കുന്നുണ്ട്. ഗുസ്തി താരം ബജ്‌രംഗ് പൂനിയെ ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Advertisment

Read More Sports Related Stories Here

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: