/indian-express-malayalam/media/media_files/2025/09/06/lionel-messi-last-match-in-argentina-2025-09-06-17-15-35.jpg)
Source: Argentia Football Team, Instagram
Lionel Messi india Tour: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച പുലർച്ചെയോടെ ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. മെസിയെ അടുത്ത് കാണാനും ഹസ്തദാനം നൽകാനും ഫോട്ടോയെടുക്കാനുമെല്ലാമുള്ള അവസരത്തിന് 10 ലക്ഷം രൂപയോളം ആണ് ആരാധകർ നൽകേണ്ടത്.
മെസി പങ്കെടുക്കുന്ന പരിപാടികൾ കാണാനുള്ള ടിക്കറ്റ് നിരക്ക്, ടിക്കറ്റ് എവിടെ ലഭിക്കും എന്നെല്ലാം അറിയണ്ടേ? ഓരോ നഗരങ്ങളിലും മെസി എത്തുന്ന തിയതിയും വിവരങ്ങളും...
കൊൽക്കത്ത-ഡിസംബർ 13
കൊൽക്കത്തയിൽ ആണ് മെസി ആദ്യം എത്തുക. ഡിസംബർ 13ന് പുലർച്ചെ 1.30ന് മെസി കൊൽക്കത്തയിലെത്തും. രാവിലെ 9.30 മുതൽ 10.30 വരെയുള്ള സമയം മീറ്റ് ആൻഡ് ഗ്രീറ്റ് ഇവന്റിൽ മെസി പങ്കെടുക്കും. ഇവിടെ മെസിയെ അടുത്ത് കാണാൻ ആരാധകർക്ക് അവസരമുണ്ട്. മെസിക്ക് ഹസ്തദാനം നൽകാനും സ്പെഷ്യൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാനുമെല്ലാമായി ആരാധകർക്ക് നൽകേണ്ടത് 10 ലക്ഷം രൂപയാണ്.
ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും താരത്തിനൊപ്പം ഉണ്ടാവും. സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടികൾ ഉച്ചയ്ക്ക് 1.05ടെ അവസാനിക്കും എന്നാണ് റിപ്പോർട്ടുകൾ. അർജൻ്റീനിയൻ സൂപ്പർതാരത്തെ ആദരിച്ചുകൊണ്ടുള്ള സംഗീത പരിപാടി സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലുണ്ടാവും.
Also Read: സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ
മോഹൻ ബഗാൻ 'മെസ്സി' ഓൾ സ്റ്റാർസും ഡയമണ്ട് ഹാർബർ 'മെസ്സി' ഓൾ സ്റ്റാർസും തമ്മിലുള്ള ഏഴംഗ ഫുട്ബോൾ മത്സരവും നടക്കും. മെസ്സിയും കൂട്ടരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഒരു മാസ്റ്റർക്ലാസ്സിൽ പങ്കെടുക്കുകയും, മുഖ്യമന്ത്രി മമത ബാനർജി, ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെ മെസി നഗരം വിടും.
ഡിസംബർ 13- ഹൈദരാബാദ്
ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിലായിരിക്കും മെസിയെ കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കുക. കൊൽക്കത്തയിലേത് പോലെ ആരാധകർക്ക് പ്രവേശന ഫീസായി 10,00,000 രൂപ നൽകേണ്ടിവരും.
Also Read: "സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"
ഹൈദരാബാദിൽ നടക്കുന്ന പരിപാടിയുടെ വേദി ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഇത് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും. സിങ്കരേണി RR-9നും അപർണ മെസി ഓൾ സ്റ്റാർസും തമ്മിലുള്ള 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രദർശന മത്സരം നടക്കും. മത്സരത്തിൻ്റെ അവസാനത്തോടുകൂടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇതിൽ പങ്കുചേർന്നേക്കും.
മുംബൈ- ഡിസംബർ 14
പര്യടനത്തിൻ്റെ രണ്ടാം ദിവസം മെസി മുംബൈയിലേക്ക് എത്തും. അവിടെ മെസിയുടെ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഒരു ഫാഷൻ ഷോയും ക്രിക്കറ്റ് താരങ്ങളോടൊപ്പമുള്ള പാഡൽ കപ്പ് എന്ന് പേരിട്ട ഒരു പാഡൽ മത്സരവും അവിടെയുണ്ടാകും. കൂടാതെ, 'GOAT ഫുട്ബോൾ ക്ലിനിക്'ൽ വെച്ച് പ്രൊജക്റ്റ് മഹാദേവയുടെ ഭാഗമായി 60 യുവ കളിക്കാർക്കായി ഒരു പരിശീലന ക്ലിനിക്കും ഉണ്ടാകും. പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിൽ പരിപാടി നടക്കും.
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി മെസിയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് കരുതുന്ന മറ്റ് പ്രമുഖ താരങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ജോൺ എബ്രഹാം, കരീന കപൂർ ഖാൻ, ജാക്കി ഷ്രോഫ് എന്നിവരുൾപ്പെടുന്നു.
ഡൽഹി- ഡിസംബർ 15
മെസ്സിയുടെ പര്യടനത്തിൻ്റെ അവസാന ഘട്ടം ഡിസംബർ 15ന് രാജ്യതലസ്ഥാനത്ത് നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ ലീലാ പാലസിൽ നടക്കുന്ന 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലാണ് മെസ്സി ആദ്യം പങ്കെടുക്കുക. ഈ പരിപാടിക്കുള്ള പ്രവേശന ഫീസ്, ടൂറിൻ്റെ ഔദ്യോഗിക ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഡിസ്ട്രിക്ടിൽ 10 ലക്ഷം രൂപയ്ക്കാണ് ലഭിക്കുക.
Also Read: Sanju Samson T20; എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ഗംഭീറിനോട് റോബിൻ ഉത്തപ്പയുടെ ചോദ്യം
ഉച്ചയ്ക്ക് ഏകദേശം 1.30ന് മെസി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് പോകും. അവിടെ 7v7 സെലിബ്രിറ്റി മത്സരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ വർഷം യൂറോപ്പ് പര്യടനത്തിൽ മൂന്ന് ട്രോഫികൾ നേടിയ മിനർവ അക്കാദമിയിലെ കളിക്കാരെയും ചടങ്ങിൽ ആദരിക്കും. അർജൻ്റീനിയൻ ഇതിഹാസത്തെ ആദരിച്ചുകൊണ്ടുള്ള സംഗീത പരിപാടിയും ഉണ്ടാകും. ഇതിന്റെ ടിക്കറ്റ് വില 4720 രൂപയിൽ ആരംഭിക്കുന്നു.
Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us