scorecardresearch

എനിക്ക് പറ്റിയ തെറ്റ് നീ ആവര്‍ത്തിക്കരുത്; രോഹിത് ശര്‍മ്മയ്ക്ക് ലക്ഷ്മണിന്റെ ഉപദേശം

മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ലക്ഷ്മണിനെ 1996-98 കാലത്ത് ഓപ്പണില്‍ ഇറക്കിയിരുന്നു. താന്‍ ഒരിക്കലും കംഫര്‍ട്ടബിള്‍ ആകാതിരുന്ന റോളായിരുന്നു അതെന്നാണ് ലക്ഷ്മണ്‍ പറയുന്നത്

മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ലക്ഷ്മണിനെ 1996-98 കാലത്ത് ഓപ്പണില്‍ ഇറക്കിയിരുന്നു. താന്‍ ഒരിക്കലും കംഫര്‍ട്ടബിള്‍ ആകാതിരുന്ന റോളായിരുന്നു അതെന്നാണ് ലക്ഷ്മണ്‍ പറയുന്നത്

author-image
Sports Desk
New Update
എനിക്ക് പറ്റിയ തെറ്റ് നീ ആവര്‍ത്തിക്കരുത്; രോഹിത് ശര്‍മ്മയ്ക്ക് ലക്ഷ്മണിന്റെ ഉപദേശം

ഓപ്പണറായി ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ഇറക്കാനുള്ള തീരുമാനത്തിന് പ്രതീക്ഷിച്ച ഫലം കണ്ടെത്താനായില്ലെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാന്‍ ഉറച്ചിരിക്കുകയാണ് ബിസിസിഐ. ഇതിനിടെ രോഹിത് ശര്‍മ്മയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍. രോഹിത്തിനോട് തന്റെ സ്വാഭാവിക ശൈലിയില്‍ തന്നെ തുടര്‍ന്നും കളിക്കാനാണ് ലക്ഷ്മണ്‍ പറയുന്നത്.

Advertisment

മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ലക്ഷ്മണിനെ 1996-98 കാലത്ത് ഓപ്പണില്‍ ഇറക്കിയിരുന്നു. താന്‍ ഒരിക്കലും കംഫര്‍ട്ടബിള്‍ ആകാതിരുന്ന റോളായിരുന്നു അതെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

''രോഹിത്തിനുള്ള ഏറ്റവും വലിയ കരുത്ത് അവന്റെ അനുഭവ സമ്പത്താണ്. എനിക്കതായിരുന്നു ഇല്ലാതിരുന്നത്. നാല് ടെസ്റ്റ് മാത്രം കളിച്ചാണ് ഞാന്‍ ഓപ്പണിങ്ങില്‍ ഇറങ്ങിയത്. രോഹിത് 12 വര്‍ഷമായി അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്നു. അതിന്റെ പക്വതയും അനുഭവങ്ങളും അവനുണ്ട്. കൂടാതെ നല്ല ഫോമിലുമാണ്'' ലക്ഷ്മണ്‍ പറഞ്ഞു.

Also Read: ഏകദിനത്തിലും ടി20യിലും കോഹ്‌ലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കണം; തുറന്നടിച്ച് യുവി

Advertisment

''ഞാന്‍ കരുതുന്നത് എനിക്ക് പറ്റിയ തെറ്റ് എന്റെ മൈന്റ് സെറ്റ് മാറ്റിയെന്നതാണ്. മധ്യനിരയില്‍ എനിക്ക് ഒരുപാട് നേട്ടമുണ്ടാക്കിയത് ആ മാനസിക നിലയായിരുന്നു. മൂന്നാമത് ഇറങ്ങിയാലും നാലാമത് ഇറങ്ങിയാലും ആ മൈന്റ് സെറ്റോടെ കളിക്കുന്നത് എനിക്ക് ഗുണം ചെയ്തിരുന്നു'' അദ്ദേഹം പറഞ്ഞു.

''എന്റെ ടെക്‌നിക്കിലും ഞാന്‍ മാറ്റം വരുത്തി. അതെന്റെ ബാറ്റിങ്ങിനെ വല്ലാതെ ബാധിച്ചു. ആ തെറ്റ് രോഹിത്തും ആവര്‍ത്തിക്കില്ലെന്ന് കരുതുന്നു'' ലക്ഷ്മണ്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: