scorecardresearch

വനിത ഏകദിന ലീഗ്: കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും കേരള വനിതകൾ പരാജയപ്പെടുത്തിയിരുന്നു

കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും കേരള വനിതകൾ പരാജയപ്പെടുത്തിയിരുന്നു

author-image
Sports Desk
New Update
kerala women cricket team, kerala cricket, kerala vs delhi,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ബെംഗളൂരു: സീനിയർ വനിത ഏകദിന ലീഗിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഡൽഹിയെയാണ് കേരളം പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും കേരള വനിതകൾ പരാജയപ്പെടുത്തിയിരുന്നു.

Advertisment

ടോസ് നേടിയ കേരളം ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിനൊന്ന് റൺസിൽ ഓപ്പണറെ നഷ്ടപ്പെട്ട ഡൽഹിക്ക് പിന്നീട് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ സാധിച്ചില്ല. 46 റൺസ് നേടിയ പ്രിയ പൂനിയ ഒഴിച്ച് മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെ കേരളം ഡൽഹിയെ 143 റൺസിന് പുറത്താക്കുകയായിരുന്നു. കേരളത്തിന് വേണ്ടി മിന്നു മണി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൃദുല വി.എസ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ഡൽഹി ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുടക്കത്തിലെ ജിസ്നയെ നഷ്ടമായെങ്കിലും ഷാനിയും ജിൻസിയും ചേർന്ന് കേരള സ്കോർ ഉയർത്തി. അർദ്ധസെഞ്ചുറിക്കരികിൽ ഇരുവരും വീണതിന് പിന്നാലെ മധ്യനിര തകർന്നടിഞ്ഞു. എന്നാൽ അക്ഷയ കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഷാനി 40 റൺസും ജിൻസി 46 റൺസും നേടി.

Womans Cricket Team Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: