/indian-express-malayalam/media/media_files/2025/02/12/Xw8oRRVzb5gDtl6A2sO6.jpg)
കേരള ക്രിക്കറ്റ് ടീം : (കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
Ranji Trophy Kerala Vs Jammu Kahsmir: ഒന്നാം ഇന്നിങ്സിൽ ജമ്മുകശ്മിരിന് എതിരെ പൊരുതി നേടിയ ഒരു റൺ ലീഡ്. ആ ഒരു റൺ ലീഡിന്റേയും അഞ്ചാം ദിനം സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പിന്റേയും ബലത്തിൽ രഞ്ജി ട്രോഫി സെമി ഫൈനലിൽ കടന്ന് കേരളം. ഇത് രണ്ടാം തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ എത്തുന്നത്. രണ്ട് ഇന്നിങ്സിലുമായി എംഡി നിധീഷ് 10 വിക്കറ്റ് വീഴ്ത്തി. സൽമാൻ നിസാറാണ് കളിയിലെ താരം.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ് കേരളം നാലാം ദിനം അവസാനിപ്പിച്ചത്. എന്നാൽ 180-6 എന്ന നിലയിലേക്ക് അഞ്ചാം ദിനം കേരളത്തെ വീഴ്ത്താൻ ജമ്മു കശ്മീർ ബോളർമാർക്കായി. പക്ഷേ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് പ്രതിരോധ കോട്ട കെട്ടി ജമ്മു ബോളർമാരെ ക്ഷീണിപ്പിച്ചു.
162 പന്തുകൾ നേരിട്ട് സൽമാൻ നിസാർ 44 റൺസോടെയുടം 117 പന്തുകൾ നേരിട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ 67 റൺസോടെയും പുറത്താവാതെ നിന്നു. 162 പന്തുകൾ നേരിട്ട് 48 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടേയും 183 പന്തുകൾ നേരിട്ട് 48 റൺസ് എടുത്ത അക്ഷയ് ചന്ദ്രന്റേയും ഇന്നിങ്സുകൾ ഓൾഔട്ട് ആവുന്നതിൽ നിന്ന് കേരളത്തെ രക്ഷിച്ചു.
ഗതി തിരിച്ച ബേസിൽ-സൽമാൻ കൂട്ടുകെട്ട്
നേരത്തെ ഒന്നാം ഇന്നിങ്സിൽ 280 റൺസ് ആണ് ജമ്മുകശ്മീർ കണ്ടെത്തിയത്. 173-6 എന്ന നിലയിലേക്ക് ജമ്മുവിനെ കേരളം തകർത്തെങ്കിലും വാലറ്റം കേരളത്തെ അലോസരപ്പെടുത്തി സ്കോർ 300ന് അടുത്തേക്ക് എത്തിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷ് ആണ് ജമ്മുവിനെ ഒന്നാം ഇന്നിങ്സിൽ പിടിച്ചു കെട്ടിയത്.
സൽമാൻ നിസാറിന്റെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്സിൽ കേരളത്തെ തുണച്ചത്. 172 പന്തിൽ നിന്ന് 112 റൺസോടെ സൽമാൻ പുറത്താവാതെ നിന്നു. അവസാന വിക്കറ്റിൽ ബേസിൽ തമ്പിക്കൊപ്പം ചേർന്ന് 81 റൺസ് കൂട്ടുകെട്ട് കണ്ടെത്തിയാണ് സൽമാൻ കേരളത്തെ ജമ്മുകശ്മീരിന്റെ 280 എന്ന സ്കോർ മറികടക്കാൻ സഹായിച്ചത്.
Read More
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us