/indian-express-malayalam/media/media_files/uploads/2018/10/jwala_gutta-ie-m.jpg)
മുംബൈ: മീ ടൂ ക്യാംപെയിൻ സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുമ്പോള്‍ കായിക രംഗത്ത് നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഇന്ത്യന്‍ മുന്‍ ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് തനിക്ക് നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് ജ്വാല തുറന്ന് പറഞ്ഞിരിക്കുന്നത്. ബാഡ്മിന്റൻ രംഗത്ത് നിന്ന് തന്നെയാണ് താരത്തിന് മാനസികമായി പീഡനം നേരിട്ടത്.
മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും 2006 മുതല്‍ താന്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്നും ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടെന്നും ജ്വാല ഗുട്ട ട്വീറ്റില്‍ പറയുന്നു. ഇതുകാരണമാണ് താന്‍ കായികരംഗത്തു നിന്നും വിട്ടുനിന്നതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ആരില്‍ നിന്നാണ് പീഡനം നേരിട്ടതെന്ന് ജ്വാല തുറന്നു പറഞ്ഞില്ല.
So when this person couldn’t get through to me...he threatened my partners harassed them...made sure to isolate me in every manner...even after Rio...the one who I was gonna play mixed with was threatened..and I was just thrown out of the team..
— Gutta Jwala (@Guttajwala) October 9, 2018
Since 2006.since this person became the chief ..threw me out of national team inspite of me being a national champion.the latest was when I returned from https://t.co/Ag37TlXFd3 out of national team https://t.co/OVhyvFNAN9 of the reasons I stopped playing!!
— Gutta Jwala (@Guttajwala) October 9, 2018
തനിക്ക് മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും അയാളില്‍ നിന്ന് ഭീഷണിയുണ്ടായതായി താരം വ്യക്തമാക്കി. റിയോ ഒളിന്പിക്സില്‍ തനിക്കൊപ്പം മിക്സഡ് ഡബിള്‍സ് കളിച്ച താരത്തെയും ഭീഷണിപ്പെടുത്തിയതായി ട്വീറ്റില്‍ പറയുന്നു.
Maybe I should talk about the mental harassment I had to go through... #metoo
— Gutta Jwala (@Guttajwala) October 9, 2018
'എന്നെ നേരിട്ട് ഉപദ്രവിക്കാന്‍ അവസരം കുറഞ്ഞപ്പോള്‍ അയാള്‍ കളിയിലെ എന്റെ സഹതാരങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങി. പൂര്‍ണമായും എന്നെ ഒറ്റപ്പെടുത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. റിയോ ഒളിമ്പിക്‌സില്‍ എന്റെ കൂടെ മിക്‌സഡ് കളിച്ച താരത്തെ വരെ അയാള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു', ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു. അശ്വിനി പൊന്നപ്പയാണ് റിയോയില്‍ ജ്വാലയ്ക്കൊപ്പം കളിച്ചത്. അവസാനം തന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തെന്ന് ജ്വാല വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us