/indian-express-malayalam/media/media_files/uploads/2022/02/East-Bengal-ISL-.jpg)
Photo: East Bengal/Twitter
ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി.ഈസ്റ്റ് ബംഗാള്‍. തിലക് മൈതാനിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.
ചെന്നൈയിനായി നിന്‍തോയിംഗാന്‍ബ മീഠേ ഒരു ഗോൾ നേടിയപ്പോൾ ഹീര മോണ്ടാലിന്റെ സെല്‍ഫ് ഗോളിലൂടെ മറ്റൊരു ഗോളും ലഭിച്ചു. ഈസ്റ്റ് ബംഗാളിനായി ഡാരന്‍ സിഡോയലും ലാല്‍റിന്‍ലിയാന നംതെയുമാണ്. ഇഞ്ചുറി ടൈമിൽ നംതെ അടിച്ച ഗോളാണ് ചെന്നൈയിനെ സമനിലയിൽ കുരുക്കാൻ സഹായിച്ചത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഹീര മോണ്ടാലിന്റെ സെൽഫ് ഗോൾ ചെന്നൈയിനെ മുന്നിലെത്തിച്ചു. 14-ാം മിനുറ്റില്‍ നിന്‍തോയിയുടെ ഷോട്ട് ചെന്നൈയിനിന്റെ ലീഡുയർത്തി. അതോടെ ആദ്യ പകുതിയിൽ 2-0 ലീഡോടെ ചെന്നൈയിന് ശക്തമായി നിലയിലുറപ്പിച്ചു.
എന്നാൽ 61-ാം മിനിറ്റിൽ ഡാരന്‍ സിഡോയ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഈസ്റ്റ് ബംഗാളിന് ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നീടങ്ങോട്ട് സമനിലഗോൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഈസ്റ്റ് ബംഗാൾ ഒടുവിൽ ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റിൽ മനോഹരമായ ഹെഡറിലൂടെ നംതെ ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത സമനില നേടിക്കൊടുത്തു.
സമനിലയോടെ പോയിന്റ് പട്ടികയിൽ മുന്നോട്ട് കുത്തിക്കാനുള്ള ചെന്നൈയിന്‍ എഫ്.സിയുടെ ശ്രമം വിഫലമായി. 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെന്നൈയിൻ. 15 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ്.
Also Read: ISL 2021-22: ഐഎസ്എലിന്റെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us