scorecardresearch

IPL 2023: വേദന മറന്ന് റിഷഭ് പന്ത് ഗ്യാലറിയില്‍; ആര്‍ത്തുവിളിച്ച് ഡല്‍ഹി ആരാധകര്‍, വൈകാരികം

കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിന് ശേഷം പന്ത് ആദ്യമായാണ് ഒരു പൊതുവേദിയിലെത്തുന്നത്

കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിന് ശേഷം പന്ത് ആദ്യമായാണ് ഒരു പൊതുവേദിയിലെത്തുന്നത്

author-image
Sports Desk
New Update
Rishabh Pant, IPL

ഡല്‍ഹി ക്യാപിറ്റല്‍സ് - ഗുജറാത്ത് ജയന്റ്സ് മത്സരത്തിനിടെ ഗ്യാലറിയില്‍ എത്തിയ റിഷഭ് പന്ത്

ന്യൂഡല്‍ഹി: സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടീമിന് പിന്തുണയുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൂപ്പര്‍ താരം റിഷഭ് പന്ത് എത്തി. കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിന് ശേഷം പന്ത് ആദ്യമായാണ് ഒരു പൊതുവേദിയിലെത്തുന്നത്. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് താരം പവലിയനിലെത്തിയത്.

Advertisment

വെള്ള ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചാണ് പന്ത് എത്തിയത്. പന്തിനെ ഗ്യാലറിയില്‍ ദൃശ്യമായതിന് പിന്നാലെ ഡല്‍ഹി ആരാധകരുടെ ആരവവും മുഴങ്ങി. വീ വാണ്ട് റിഷഭ് പന്ത് എന്ന് കാണികള്‍ ഒന്നടങ്കം ഏറ്റുപറയുന്നതാണ് പിന്നീട് കണ്ടത്. ആരാധകരുടെ സ്നേഹത്തിന് പന്ത് തന്റെ കൈ വീശിക്കാണിച്ചാണ് നന്ദി പറഞ്ഞത്.

സീസണിലെ ആദ്യ മത്സരത്തില്‍ പന്തിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ ഡല്‍ഹി ടീം ശ്രമിച്ചിരുന്നു. താരത്തിന്റെ 17-ാം നമ്പര്‍ ജേഴ്സിക്ക് ഡഗൗട്ടിന് മുകളിലായി ടീം മാനേജ്മെന്റ് ഇടം ഒരുക്കി. എന്നും ഞങ്ങളുടെ ഡഗൗട്ടില്‍, എന്നും ഞങ്ങളുടെ ടീമില്‍, എന്ന ക്യാപ്ഷനോട് ചിത്രം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു ഡല്‍ഹി.

പുതിയ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഡല്‍ഹിക്ക് പന്ത് ആശംസകളും അറിയിച്ചിരുന്നു. ഇംപാക്ട് പ്ലെയറുള്ളതിനാല്‍ ടീമിലെ പതിമൂന്നാമന്‍ ഞാനാണ്, അല്ലെങ്കില്‍ പന്ത്രണ്ടാമനാകുമായിരുന്നു, ടീം ലൈനപ്പ് പ്രവചിക്കാനുള്ള ഡല്‍ഹിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ച് കൊണ്ട് പന്ത് ട്വിറ്ററില്‍ കുറിച്ചു.

Advertisment

കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതിയാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ച് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തിന് നിര്‍ണായക ടൂര്‍ണമെന്റുകള്‍ നഷ്ടമായിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് എന്നിവയിലും പന്തിന് കളിക്കാനാകില്ല.

Rishabh Pant Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: