scorecardresearch
Latest News

കാപ്റ്റനായി ഹാർദിക്, ഫിനിഷറായി ദിനേശ് കാർത്തിക്; ഈ ഐപിഎൽ സീസണിലെ മികച്ച ഇലവൻ

ഡേവിഡ് വാർണർ, ജോസ് ബട്ട്ലർ, റാഷിദ് ഖാൻ, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

കാപ്റ്റനായി ഹാർദിക്, ഫിനിഷറായി ദിനേശ് കാർത്തിക്; ഈ ഐപിഎൽ സീസണിലെ മികച്ച ഇലവൻ

ഇന്ത്യൻ പ്രീമിയർ ലീഗ് വലുതും മികച്ചതും ദൈർഘ്യമേറിയതുമായ രീതിയിൽ ഈ സീസണിൽ ഇന്ത്യയിലേക്ക് മടങ്ങി. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിൽ കിരീടത്തിനായി 10 ടീമുകൾ ഏറ്റുമുട്ടുന്നത്. വെറും നാല് വേദികളിൽ 70 ലീഗ് മത്സരങ്ങൾ നടക്കുന്നത് ഇതാദ്യമായാണ്. സീസണിൽ നിരവധി മികച്ച പ്രകടനങ്ങളും പുതിയ റെക്കോർഡുകളും വന്നു. ഈ സീസണിൽ മുന്നിട്ട് നിന്ന താരങ്ങളെ ഉൾപ്പെടുത്തി ഓരോ പൊസിഷനിലും മികച്ചവരെ ഉൾപ്പെടുത്തി ഒറു പ്ലേയിങ് ഇലവനെ ഞങ്ങൾ കണ്ടെത്തി. ആ ഇലവൻ ഇതാ:

  1. ജോസ് ബട്ട്ലർ

മത്സരങ്ങൾ: 14, റൺസ്: 629, ശരാശരി: 48.38, സ്ട്രേക്ക്റേറ്റ്: 146.96, സെഞ്ചുറി: 3, അർദ്ധ സെഞ്ചുറി:3, ഹൈയസ്റ്റ് സ്കോർ: 116

ജോസ് ബട്ട്‌ലറിന് ഇത് രണ്ട് പകുതികളുടെ സീസണായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറികളോടെ 491 റൺസ് ഇംഗ്ലീഷ് ബാറ്റിംഗ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ 138 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 2016ലെ വിരാട് കോഹ്‌ലിക്ക് പുറമെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയെന്ന നേട്ടം ബട്‌ലറുടെ ഈ മൂന്ന് സെഞ്ച്വറികൾക്കാണ്.

  1. ഡേവിഡ് വാർണർ

മത്സരങ്ങൾ: 12, റൺസ്: 432, ശരാശരി: 48.00, സ്ട്രൈക്ക് റേറ്റ്: 150.52, അർദ്ധ സെഞ്ചുറി: 5, ഹൈയസ്റ്റ് സ്കോർ: 92*

2009-ൽ ഡൽഹി ഫ്രാഞ്ചൈസിക്ക് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച ശേഷം, ഐപിഎൽ ഇതിഹാസമായ ഡേവിഡ് വാർണർ, 2022-ൽ വീണ്ടും ടീമിനെ പ്രതിനിധീകരിക്കാൻ മടങ്ങിയെത്തി. ദേശീയ ഡ്യൂട്ടി കാരണം രണ്ട് ഗെയിമുകൾ നഷ്‌ടമായതിന് ശേഷം, അദ്ദേഹം ഐപിഎല്ലിലെത്തി. പൃഥ്വി ഷായ്‌ക്കൊപ്പം അപകടകരമായ ഓപ്പണിംഗ് ജോഡിയായി. എന്നാൽ പ്ലേഓഫിലെത്താൻ ഡൽഹി ക്യാപിറ്റൽസിനെ പ്രചോദിപ്പിക്കുന്നതിൽ വാർണർ പരാജയപ്പെട്ടു.

  1. രാഹുൽ ത്രിപാഠി

മത്സരങ്ങൾ: 14, റൺസ്: 413, ശരാശരി: 37.54, സ്ട്രൈക്ക് റേറ്റ് : 158.23, അർദ്ധ സെഞ്ചുറി: 3, ഹൈയസ്റ്റ് സ്കോർ: 76*

1798 റൺസാണ് രാഹുൽ ത്രിപാഠി നേടിയത്, ഐപിഎല്ലിലെ ഒരു അൺക്യാപ്ഡ് കളിക്കാരന്റെ ഏറ്റവും കൂടുതൽ റൺസ്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഗോ-ടു-മാൻ ആയിരുന്ന അദ്ദേഹം അവരുടെ അഞ്ച് മത്സരം വിജയിച്ച പരമ്പരയിൽ നിർണായക പങ്ക് വഹിച്ചു. ഈ സീസണിൽ ബൗളർമാരെ നാശം വിതയ്ക്കാൻ അദ്ദേഹം തന്റെ സിക്‌സ്-ഹിറ്റിംഗ് ഗെയിം ഉയർത്തി. അദ്ദേഹത്തിന് 31 വയസ്സുണ്ട്, ദേശീയ ടീമിലേക്ക് കടക്കാൻ ഈ പ്രായത്തിൽ സാധ്യതയില്ലെങ്കിലും സൂര്യകുമാർ യാദവിന്റെ സാഹചര്യങ്ങൾ അദ്ദേഹത്തിന് പരിഗണിക്കാം

  1. ഹാർദിക് പാണ്ഡ്യ

മത്സരങ്ങൾ: 13, റൺസ്: 413, ശരാശരി: 41.30, സ്ട്രൈക്ക് റേറ്റ്: 131.52, അർദ്ധ സെഞ്ചുറി: 4, ഹൈയസ്റ്റ് സ്കോർ: 87*, വിക്കറ്റ്: 4, ഇക്കോണോമി: 7.79

ലീഗ് ഘട്ടത്തിൽ 10 വിജയങ്ങളുമായി സീസണിൽ ഏറ്റവും വിജയിച്ച ടീമാണ് ഹാർദിക് പാണ്ഡ്യയുടെ ടീം ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ 2022ന് മുമ്പ് 175 ടി20കളിൽ നിന്ന് എട്ട് അർധസെഞ്ചുറികൾ മാത്രമാണ് പാണ്ഡ്യയ്ക്ക് ഉണ്ടായിരുന്നത് എന്നാൽ ഈ സീസണിൽ മാത്രം നാല് അർധസെഞ്ചുറികൾ പാണ്ഡ്യ നേടിയിട്ടുണ്ട്. ടൈറ്റൻസിനായി ഉയർന്ന ഓർഡറിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നതിനാലാണ് ഇത്. മുംബൈ ഇന്ത്യൻസിന് വേണ്ടി അദ്ദേഹത്തിന്റെ റോൾ ഒരു ഫിനിഷറായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞു. 24.3 ഓവർ മാത്രം എറിഞ്ഞ ഹാർദിക്കിന്റെ ബൗളിംഗ് ഇപ്പോഴും ആശങ്കാജനകമാണ്. എന്നാൽ ഐപിഎൽ ക്യാപ്റ്റൻ ഓഫ് ദ ടൂർണമെന്റ് അവാർഡ് നൽകിയാൽ, ആ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയേക്കാൾ വലിയ അവകാശം മറ്റാർക്കും ഉണ്ടാകില്ല.

  1. ലിയാം ലിവിംഗ്സ്റ്റൺ

മത്സരങ്ങൾ: 14, റൺസ്: 437, ശരാശരി: 36.41, സ്ട്രൈക്ക് റേറ്റ്: 182.08, അർദ്ധ സെഞ്ചുറി: 4, ഹൈയസ്റ്റ് സ്കോർ: 70, വിക്കറ്റുകൾ: 6, ഇക്കോണോമി: 8.78

ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാളായിരുന്നു ലിയാം ലിവിംഗ്സ്റ്റൺ. ഇംഗ്ലണ്ടിന്റെ തകർപ്പൻ ഓൾറൗണ്ടറെ പഞ്ചാബ് കിംഗ്‌സ് 11.50 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഹാർഡ് ഹിറ്റിംഗ് ബാറ്റർ തന്റെ കഴിവ് തെളിയിച്ചു. ടൂർണമെന്റിൽ ലിവിംഗ്‌സ്റ്റൺ 34 സിക്‌സറുകൾ നേടി. ഐപിഎൽ സീസണിലെ 1000-ാം സിക്‌സറും അദ്ദേഹം നേടി. ലിവിംഗ്സ്റ്റൺ തന്റെ ഓഫ് സ്പിൻ, ലെഗ് സ്പിൻ എന്നിവയിലൂടെ ആറ് വിക്കറ്റും വീഴ്ത്തി.

  1. ദിനേശ് കാർത്തിക്

മത്സരങ്ങൾ: 14, റൺസ്: 287, ശരാശരി: 57.40, സ്ട്രൈക്ക് റേറ്റ്: 191.33, അർദ്ധ സെഞ്ചുറി: 1, ഹൈയസ്റ്റ് സ്കോർ: 66*

191.33 സ്ട്രൈക്ക് റേറ്റിൽ 287 റൺസുമായി ദിനേശ് കാർത്തിക് ഈ സീസണിൽ ആർസിബിക്ക് വേണ്ടി ഫിനിഷറുടെ റോളിൽ മികച്ചുനിന്നു. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 ഐ പരമ്പരയിലേക്ക് അവസരം നേടാൻ അദ്ദേഹത്തെ സഹായിച്ചു.

  1. റാഷിദ് ഖാൻ

മത്സരങ്ങൾ: 14, വിക്കറ്റുകൾ: 18, ശരാശരി: 21.55, ഇക്കോണോമി: 6.94; റൺസ്: 91, സ്ട്രൈക്ക് റേറ്റ്: 206.81, ഹൈയസ്റ്റ് സ്കോർ: 40

ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലെ ഏറ്റവും മികച്ച സ്പിന്നർ റാഷിദ് ഖാനാണ്. ഒരു പുതിയ ടീമും അധിക ഉത്തരവാദിത്തവും ഉള്ളതിനാൽ, ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കളിക്കാരിൽ ഒരാളായി താൻ മാറുന്നത് എന്തുകൊണ്ടെന്ന് ടൈറ്റൻസ് വൈസ് ക്യാപ്റ്റൻ കാണിച്ചു. ഐപിഎൽ 2022 ൽ, അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നർ 6.95 എന്ന ശ്രദ്ധേയമായ എക്കണോമിയിൽ 18 വിക്കറ്റ് വീഴ്ത്തി. ബാറ്റിന്റെ കാര്യത്തിൽ, ഐപിഎൽ കരിയറിലെ ഇതുവരെയുള്ള റാഷിദിന്റെ ഏറ്റവും മികച്ച സീസണാണിത്. കെകെആറിന്റെ പാറ്റ് കമ്മിൻസ്, എംഐയുടെ ടിം ഡേവിഡ് എന്നിവർക്ക് ശേഷം ടൂർണമെന്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്.

  1. യുസ്വേന്ദ്ര ചാഹൽ

മത്സരങ്ങൾ: 14, വിക്കറ്റുകൾ: 26, ശരാശരി: 16.53, ഇക്കോണോമി: 7.67

യുസ്‌വേന്ദ്ര ചാഹലിന് ഇത് വീണ്ടെടുപ്പിന്റെ സീസണാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ആദ്യം പുറത്തായി; തുടർന്ന് എട്ട് വർഷം ചെലവഴിച്ച ആർസിബി അദ്ദേഹത്തെ ഒഴിവാക്കി. 6.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ സ്വന്തമാക്കി, ഒരുപക്ഷേ ലേലത്തിനിടെ വാങ്ങിയ വിലപേശലുകളിൽ ഒന്ന്. ആർ അശ്വിനൊപ്പം ഒരു മികച്ച ജോഡി അദ്ദേഹം രൂപീകരിച്ചു. 14 കളികളിൽ നിന്ന് 26 വിക്കറ്റുമായി ചാഹലാണ് നിലവിൽ ബൗളിംഗ് ചാർട്ടിൽ മുന്നിൽ.

  1. ഹർഷൽ പട്ടേൽ

മത്സരങ്ങൾ: 13, വിക്കറ്റുകൾ: 18, ശരാശരി: 19.77, ഇക്കോണോമി: 7.68

ആർ‌സി‌ബിക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ ഐ‌പി‌എൽ 2021ൽ ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ചപ്പോൾ ഒരു സ്വാധീനം ചെലുത്തി. ഈ വർഷം, താൻ ഒരു സീസണിലെ മാത്രം അത്ഭുതമല്ലെന്ന് കാണിക്കുകയും തന്റെ വിലയെ ന്യായീകരിക്കുകയും ചെയ്തു. ലേലത്തിൽഅടിസ്ഥാന വിലയായ രണ്ട് കോടിയിൽ നിന്ന് 10.75 കോടി രൂപയ്ക്കാണ് ആർസിബി അദ്ദേഹത്തെ സ്വന്തമാക്കിയത്. ഡെത്ത് ഓവറുകളിൽ പട്ടേൽ വീണ്ടും ആർസിബിക്ക് തുണയായി.

  1. മൊഹ്സിൻ ഖാൻ

മത്സരങ്ങൾ: 8, വിക്കറ്റുകൾ: 13, ശരാശരി: 13.23, ഇക്കോണോമി: 5.93

എട്ട് കളികളിൽ ആറിന് താഴെയുള്ള ഇക്കോണമി-റേറ്റുള്ള മൊഹ്‌സിൻ ഖാൻ സീസണിലെ പുതിയ കണ്ടെത്തലുകളിൽ ഒരാളാണ്. കെകെആറിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ അവസാന ലീഗ് മത്സരത്തിൽ, മൊഹ്‌സിൻ ഒരു മികച്ച 17-ാം ഓവർ എറിഞ്ഞു, തന്റെ തന്ത്രപരമായ മാറ്റത്തിലൂടെ ആന്ദ്രെ റസ്സലിനെ പുറത്താക്കി.

  1. ഉംറാൻ മാലിക്

മത്സരങ്ങൾ: 14, വിക്കറ്റുകൾ: 22, ശരാശരി: 20.18, ഇക്കോണോമി: 9.03

ഉമ്രാൻ മാലിക്കിന്റെ വേഗമേറിയ ഡെലിവറി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആകർഷിച്ചു. ഐപിഎല്ലിൽ 150 കി.മീറ്ററിലധികം വേഗത്തിലുള്ള ഡെലിവറികൾ ഒരു പുതിയ മാനദണ്ഡമാക്കിയിരിക്കുകയാണ് ഈ ഫാസ്റ്റ് ബൗളർ. ഉംറാൻ മാലിക്കിന്റെ ബൗളിംഗ് കാണാൻ ഞാനിവിടെ വന്നിരിക്കുന്നു എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ച് ആരാധകർ വരെ ഈ വർഷമുണ്ടായി. ഐ‌പി‌എല്ലിൽ മാലിക്കിന്റെ ആദ്യത്തെ ശരിയായ സീസണായിരുന്നു ഇത്, പക്ഷേ ലോകമെമ്പാടുമുള്ള ബാറ്റ്‌സ്മാൻമാർക്ക് ഒരു പേടിസ്വപ്‌നമാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.

പന്ത്രണ്ടാം താരം: ആർ അശ്വിൻ

മത്സരങ്ങൾ: 14, വിക്കറ്റുകൾ: 11, ശരാശരി: 36.36, ഇക്കോണോമി: 7.14; റൺസ്: 183, ശരാശരി: 30.50, സ്ട്രൈക്ക് റേറ്റ് 146.40, ഹൈയസ്റ്റ് സ്കോർ 50

രവിചന്ദ്രൻ അശ്വിൻ വൈറ്റ് ബോളിൽ തന്റെ മികച്ച പ്രകടനം പുറത്തെടുത്തു എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, വൈകിയാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായി പോയി, കൂടാതെ തന്റെ വൈറ്റ്-ബോൾ വീര്യം കുറഞ്ഞിട്ടില്ലെന്ന് കാണിക്കുകയും ചെയ്തു. ചാഹലിനൊപ്പം ബോളിങ്ങിൽ കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞു. ബാറ്റിംഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിനായി അശ്വിൻ തന്റെ കന്നി ടി20 അർധസെഞ്ചുറി നേടി. സിഎസ്‌കെയ്‌ക്കെതിരെ 23 പന്തിൽ പുറത്താകാതെ 40 റൺസെടുത്ത അശ്വിൻ ആർആർ രണ്ടാം സ്ഥാനത്തെത്താൻ സഹായിച്ചു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2022 xi hardik the captain and karthik the finisher