മുംബെെ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം ഇന്ന്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയമുണ്ട്. അതിനാല്‍, ഇന്നത്തെ കളിയില്‍ വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. മുംബൈയിലാണ് കലാശപോരാട്ടം നടക്കുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം. ഇരു ടീമുകളും വലിയ ആത്മവിശ്വാസത്തിലാണ്.
കാര്യവട്ടം ടി20 യിലെ തോല്‍വി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. ഫീല്‍ഡിങ് പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ഡല്‍ഹിയിലും ഇന്ത്യയ്ക്ക് തോല്‍വി വഴങ്ങേണ്ടി വരും. കാര്യവട്ടത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്. അതേസമയം, കരുത്തരായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ന് കളത്തിലിറങ്ങുക.
Read Also: ഡിസംബർ ആറിന് ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം, എട്ടിന് വിൻഡീസിന് 8 വിക്കറ്റ് ജയം; അപ്പോൾ 11ന്?
ഡിസംബർ ആറിന് നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വിജയം ആറു വിക്കറ്റിനായിരുന്നു. എട്ടിന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തിൽ വിൻഡീസ് ഒപ്പമെത്തിയത് എട്ട് വിക്കറ്റ് ജയവുമായി. ഹൈദരാബാദിൽ വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം നായകൻ വിരാട് കോഹ്ലിയുടെയും ഓപ്പണർ കെ.എൽ.രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ മറികടന്നത്. എന്നാൽ തിരുവനന്തപുരത്ത് വിൻഡീസ് കരുത്ത് കാട്ടി. ഇന്ത്യയെ 170 റൺസിന് പുറത്താക്കിയ വിൻഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.