വനിത ടി20 ലോകകപ്പിൽ ഇന്ത്യ നാളെ സെമി പോരാട്ടത്തിനിറങ്ങും. ശക്തരായ ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം. ആദ്യ സെമിയിൽ ആതിഥേയരായ വിൻഡീസും ഓസ്ട്രേലിയയും തമ്മിലാണ് മാറ്റുരക്കുന്നത്.
കളിച്ച നാല് കളികളിൽ നാലും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിൽ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ആകട്ടെ നാലിൽ രണ്ടിലും പരാജയപ്പെട്ടു. എങ്കിലും അവരെ നിസ്സാരക്കാരായി കാണാൻ സാധിക്കുകയില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടമുയർത്തിയ ടീമാണ് ഇംഗ്ലണ്ട്.
വനിത ടി20 ലോകകപ്പിൽ ഇതുവരെ ഫൈനൽ കാണാൻ കഴിയാത്ത ടീമാണ് ഇന്ത്യ. അതേസമയം മികച്ച മടങ്ങിവരവാണ് ഇത്തവണ ഇന്ത്യയുടേത്. ആദ്യ മത്സരത്തിൽ ന്യുസിലൻഡിനെ 34 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത് 7 വിക്കറ്റിനാണ്. അയർലൻഡിനെ 52 റൺസിനും ഓസ്ട്രേലിയായെ 48 റൺസിനും കീഴ്പ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ടൂർണമെന്റിൽ ടി20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയ നായിക ഹർമ്മപ്രീത് കൗർ, രണ്ട് അർദ്ധസെഞ്ചുറികളുമായി ഏകദിന നായിക മിതാലി രാജ്, സൂപ്പർ താരം സ്മൃതി മന്ദാന എന്നിവരടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ സ്മൃതിയും അർദ്ധസെഞ്ചുറി തികച്ചിരുന്നു.
The idea is to enjoy each game and this is the reason why I started playing cricket – @JemiRodrigues ahead of the @WorldT20 semi-final against England Women.
Watch the full interview here – //t.co/CXCw4AFlwb #WomenInBlue pic.twitter.com/1E7xiBVNSu
— BCCI Women (@BCCIWomen) November 22, 2018
അരുന്ധതി റെഡ്ഡി, രാധ യാദവ്, ദീപ്തി ശർമ്മ, ഹെമലത, പൂനം യാദവ് എന്നിവരടങ്ങുന്ന ബോളിങ് നിരയും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ഫീൾഡിങ്ങാണ് ഇന്ത്യയുടെ പ്രധാന തലവേദന. എന്തായാലും കന്നി കിരീടം ഇന്ത്യയിലെത്തിക്കാനുറച്ചാകും ഹർമ്മൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook