ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 41 റൺസിനാണ് സന്ദർശകർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനെ സാധിച്ചുള്ളു. തരതമ്യേന ചെറിയ വിജയലക്ഷ്യം ആയിരുന്നിട്ട് കൂടി ഇന്ത്യൻ വനിതകൾക്ക് പിഴയ്ക്കുകയായിരുന്നു.
Also Read: ധോണി പറയുന്നത് അനുസരിച്ചാൽ മതി, ലക്ഷ്യത്തിലെത്തിയിരിക്കും: കേദാർ ജാദവ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡാനിയേൽ വൈറ്റും ടാമിയും ചേർന്ന് നൽകിയത്. ടീം സ്കോർ 89 റൺസിൽ നിൽക്കെ 35 റൺസുമായി ഡാനിയേൽ വൈറ്റ് മടങ്ങിയെങ്കിലും ടാമി അർധസെഞ്ചുറി തികച്ചു. നായിക ഹീത്തർ നൈറ്റും മികച്ച പിന്തുണ നൽകിയതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 160 റൺസെന്ന നിലയിൽ എത്തുകയായിരുന്നു.
Also Read: സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും പിന്നാലെ ചരിത്രത്തിലിടം നേടി ധോണി; കൂട്ടായി കേദാറും
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഇന്ത്യയ്ക്ക് പിഴയ്ക്കുകയായിരുന്നു. ആദ്യ നാല് ബാറ്റ്സ്വുമന്മാരും രണ്ടക്കം കാണാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. മധ്യനിര പൊരുതി നോക്കിയെങ്കിലും വിജയം സ്വന്തമാക്കാൻ അത് മത്രം മതിയാവുമായിരുന്നില്ല ഇന്ത്യയ്ക്ക്. 23 റൺസ് നേടിയ ശിഖ പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.
Also Read: ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ പ്രവചിച്ച് ഗവാസ്കർ
മറ്റ് താരങ്ങളുടെ സ്കോർ: ഹർലീൻ ഡിയോൾ-8, സ്മൃതി മന്ദാന-2, ജെമിമ റോഡ്രിഗസ്-2, മിതാലി രാജ്-7, വേദ കൃഷ്ണമൂർത്തി-15, ദീപ്തി ശർമ്മ-22, അരുന്ധതി റെഡ്ഡി-18
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ അവസാന മത്സരം ഇംഗ്ലണ്ടായിരുന്നു ജയിച്ചത്.