scorecardresearch

India Vs Bangladesh: മധ്യനിര രക്ഷിച്ചു; ഇന്ത്യക്ക് മുൻപിൽ 229 റൺസ് വിജയ ലക്ഷ്യം വെച്ച് ബംഗ്ലാദേശ്

മധ്യനിര ബാറ്റർമാരായ തൗഹീദും ജാകെറും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ബംഗ്ലാദേശ് സ്കോർ 200 കടന്നത്. ഇവർ പുറത്തായതിന് ശേഷം മറ്റ് ബാറ്റ്സ്മാന്മാർക്കൊന്നും പിടിച്ചു നിൽകാനായില്ല

മധ്യനിര ബാറ്റർമാരായ തൗഹീദും ജാകെറും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ബംഗ്ലാദേശ് സ്കോർ 200 കടന്നത്. ഇവർ പുറത്തായതിന് ശേഷം മറ്റ് ബാറ്റ്സ്മാന്മാർക്കൊന്നും പിടിച്ചു നിൽകാനായില്ല

author-image
Sports Desk
New Update
virat kohli against bangladesh

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ കളിക്കാർ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ചാംപ്യൻസ് ട്രോഫിയിൽ 35-5 എന്ന നിലയിൽ തകർന്നെങ്കിലും ഇന്ത്യക്കെതിരെ തിരികെ കയറി ബംഗ്ലാദേശ്. ഒടുവിൽ 49.4 ഓവറിൽ 228 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. മധ്യനിര താരം തൗഹീദ് ഹൃദോയുടെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 

Advertisment

118 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സും പറത്തിയായിരുന്നു തൗഹീദ് ഹൃദോയ്. ജാകെർ അലി 114 പന്തിൽ നിന്ന് 68 റൺസ് എടുത്തു. നാല് ഫോറാണ് ജാകെറിന്റെ ബാറ്റിൽ നിന്ന് വന്നത്. തൗഹീദും ജാകെർ അലിയും ചേർന്ന് 154 റൺസ് ആണ് കൂട്ടിച്ചേർത്തത്. എന്നാൽ ജാകെർ അലിയെ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ച് മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 

ഈ കൂട്ടുകെട്ട് പൊളിഞ്ഞതിന് പിന്നാലെ മറ്റ് ബംഗ്ലാദേശ് ബാറ്റേഴ്സിനൊന്നും ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റും ഹർഷിത് റാണ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും പിഴുതു. 

Advertisment

നേരത്തെ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒൻപത് ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഓപ്പണർ സൌമ്യ സർകറിനെ ഡക്കാക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ച് പന്തിൽ നിന്നാണ് ബംഗ്ലാദേശ് ഓപ്പണർ ഡക്കായി മടങ്ങിയത്. ഔട്ട്സൈഡ് ഓഫായി എത്തിയ മുഹമ്മദ് ഷമിയുടെ ഗുഡ് ലെങ്ത് ഡെലിവറിയിൽ സൌമ്യ സർകറിന്റെ ബാറ്റിലുരസി പന്ത് കെ എൽ രാഹുലിന്റെ കൈകളിലേക്ക് എത്തി. 

ആദ്യ വിക്കറ്റ് വീഴുമ്പോൾ ബംഗ്ലാദേശിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺസ് മാത്രം. ഒരു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന്റെ രണ്ടാമത്തെ വിക്കറ്റും വീണു. രണ്ടാം ഓവറിലെ നാലാമത്തെ പന്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്റോ രണ്ട് പന്തിൽ ഡക്കായി കൂടാരം കയറി. അർഷ്ദീപിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ ഹർഷിത് റാണയാണ് ടീം മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് തുടക്കത്തിലെ വിക്കറ്റ് പിഴുതത്. 

ഹർഷിത് റാണയുടെ പന്തിൽ കവർ ഡ്രൈവ് കളിക്കാനാണ് ഷാന്റോ ശ്രമിച്ചത്. എന്നാൽ പന്ത് നേരെ കവറിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തി. തകർപ്പൻ ക്യാച്ചോടെ കോഹ്ലി ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റ് വീഴുന്നെന്ന് ഉറപ്പാക്കി. ഇതോടെ 2-2 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകർന്നു. 

ഏഴാം ഓവറിലാണ് ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണത്. മെഹ്ദി ഹസനെ മടക്കി ഷമി തന്റെ രണ്ടാം വിക്കറ്റ് പിഴുതു. 10 പന്തിൽ നിന്ന് ഒരു ബൌണ്ടറിയോടെ അഞ്ച് റൺസ് മാത്രമാണ് മെഹ്ദി നേടിയത്. മുഹമ്മദ് ഷമിയുടെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ ഫൂട്ട്മൂവ്മെന്റ് ഒന്നും ഇല്ലാതെയാണ് മെഹ്സി ഹസൽ ഫ്ളാഷി ഡ്രൈവിന് ശ്രമിച്ചത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി ഫസ്റ്റ് സ്ലിപ്പ് ഫീൽഡർ ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് എത്തി. 

അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ ബോളിങ് ചെയിഞ്ച് ആണ് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ തുടരെ വീഴാൻ ഇടയാക്കിയത്. ആദ്യം ഓപ്പണർ തൻസിദ് ഹസനെ അക്ഷർ കെ.എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. 25 പന്തിൽ നിന്ന് 25 റൺസ് ആണ് തൻസിദ് ഹസൻ നേടിയത്. തൊട്ടടുത്ത പന്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹീമിനേയും അക്ഷർ മടക്കി. ഗോൾഡൻ ഡക്കാവുകയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹിം. 

ഇതോടെ ഹാട്രിക് നേടാനുള്ള അവസരം അക്ഷറിന് മുൻപിൽ വന്നു. അക്ഷറിന്റെ ഹാട്രിക് ബോളിൽ സ്ലിപ്പിൽ രോഹിത് ശർമയിലേക്ക് പന്ത് എത്തിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റന് പന്ത് കൈക്കലാക്കാൻ സാധിച്ചില്ല. 

Read More

Mohammed Shami Harshit Rana Rohit Sharma axar patel India Vs Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: