പല്ലേക്കലെ: ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറിയും ലോകേഷ് രാഹുലിന്റെ അർധസെഞ്ചുറിയും സമ്മാനിച്ച മേൽക്കൈ മുതലാക്കാനാകാതെ ഇന്ത്യ. ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറിന് 329 റൺസെന്ന നിലയിൽ ആണ് കോഹ്ലിയും സംഘവും. ഒന്നാം വിക്കറ്റിൽ ധവാൻ–രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്.
കരിയറിലെ മൂന്നാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയുമായി ശിഖര്‍ ധവാന് കളം നിറഞ്ഞു. 119 റണ്‍സാണ് ധവാന് സ്വന്തമാക്കിയത്. 123 പന്തില്‍ നിന്ന് 17 ഫോറുകള്‍ ചന്തം ചാര്‍ത്തിയ ഇന്നിങ്സായിരുന്നു ധവാന്റേത്. 85 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ധവാനൊത്ത പങ്കാളിയായി.
തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികളെന്ന ക്ലബ്ബിലേക്ക് പ്രവേശിച്ചാണ് രാഹുല്‍ കളം വിട്ടത്. പുഷ്പകുമാരയാണ് രണ്ടു പേരെയും പുറത്താക്കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് പിഴച്ചത് തിരിച്ചടിയായി. നായകന് വിരാട് കോഹ്ലി(42)യും അശ്വിനും (31) സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചെങ്കി ലും അധികം മുന്നോട്ടുപോയില്ല. കഴിഞ്ഞ കളികളിലെ സെഞ്ച്വറി വീരന്മാരായ പുജാര(8) രഹാനെ(17) എന്നിവര്‍ വേഗത്തില്‍ പുറത്തായി. കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സാഹയും(13) ഹര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ക്രീസില്‍.
മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.