/indian-express-malayalam/media/media_files/uploads/2023/10/4-1.jpg)
26 പന്തുകൾ മാത്രം നേരിട്ട തിലക് 6സിക്‌സും രണ്ട് ഫോറും സഹിതം 55 റൺസെടുത്തു PHOTO: X/ BCCI
ഹാങ്ചൌ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ടി20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് രാവിലെ നടന്ന സെമി ഫൈനലിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ ഒരു മെഡൽ കൂടി ഉറപ്പാക്കിയത്. ഫൈനലിൽ ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ക്രിക്കറ്റിനെ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. നേരത്തെ വനിതാ ടീമും സ്വർണ്ണം നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടാനായത്. 3 വിക്കറ്റെടുത്ത സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. പര്‍വേസ് ഹുസൈന്‍ ഇമോനും (23) ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തിലക് വര്‍മ (55), റുതുരാജ് ഗെയ്ക്ക്വാദ് (40) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി.യശസ്വി ജെയ്‌സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറില്‍ റിപ്പണ്‍ മണ്ഡലിനായിരുന്നു വിക്കറ്റ്. 26 മാത്രം നേരിട്ട തിലക് 6സിക്‌സും രണ്ട് ഫോറും നേടി. ഗെയ്ക്ക്വാദ് മൂന്ന് സിക്‌സും നാല് ഫോറും പറത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us