scorecardresearch

India vs Zimbabwe T20 World Cup 2022:ടി20 ലോകകപ്പ്: സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സ് വിജയം

India vs Zimbabwe T20 World Cup 2022:അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.

India vs Zimbabwe T20 World Cup 2022:അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
india,zimbabwe,T20 worldcup,SYDNEY, AUSTRALIA

SYDNEY, AUSTRALIA - OCTOBER 27: KL Rahul of India bats during the ICC Men's T20 World Cup match between India and Netherlands at Sydney Cricket Ground on October 27, 2022 in Sydney, Australia. (Photo by Matt King-ICC/ICC via Getty Images)

ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 71 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷയം പിന്‍തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സില്‍ ഓള്‍ ഔട്ടായി.

Advertisment

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്. കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറിയാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 35 പന്തില്‍ നിന്ന് രാഹുല്‍ 52 റണ്‍സ് നേടിയപ്പോള്‍25 പന്തില്‍ നിന്ന് സൂര്യകുമാര്‍ 61 റണ്‍സ് നേടി.

ഇന്നിങ്‌സ് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മ്മയെ(13 പന്തില്‍ 15)ഇന്ത്യക്ക് നഷ്ടമായെങ്കിലും (കോഹ്ലി 25 പന്തില്‍ നിന്ന് 26) രാഹുലും ചേര്‍ന്ന് സ്‌കോര്‍ 87 ല്‍ എത്തിച്ചു. പിന്നീട് രാഹുല്‍ 13 മത്തെ ഓവററില്‍ മടങ്ങി. പിന്നീടെത്തിയ പന്തിന് ശോഭിക്കാനായില്ല മൂന്ന് റണ്‍സായിരുന്നു താരത്തിന്റെറ സമ്പാദ്യം. അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. 18 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ഹാര്‍ദീക് പാണ്ഡ്യ മികച്ച പിന്തുണ നല്‍കി.

നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി സെമി ഫൈനല്‍ കാണാതെ ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫെനലില്‍ പ്രവേശിച്ചിരുന്നു.

Advertisment
T20 World Cup 2022 Indian Cricket Team Zimbabwe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: