scorecardresearch
Latest News

വീണ്ടും റൺവേട്ടയിലേക്കെത്താൻ സഹായിച്ചത് നെറ്റ് പ്രാക്ടീസ്; ഗുജറാത്തിനെതിരായ പ്രകടനത്തെക്കുറിച്ച് കോഹ്ലി

വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നിംഗ്‌സ് ഓപ്പണിംഗിൽ കോഹ്‌ലി 54 പന്തിൽ 73 റൺസെടുത്തിരുന്നു

Virat Kohli, IPL 2022

വീണ്ടും റൺവേട്ട നടത്താവുന്ന തരത്തിൽ തന്നെ തിരിച്ചെത്തിക്കാൻ നെറ്റ് പ്രാക്ടീസ് സഹായിച്ചതായി വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് കാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനൊപ്പമുള്ള ഒരു ചാറ്റ് ഷോയിലാണ് കോഹ്ലി ഈ കാര്യം പറഞ്ഞത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നിംഗ്‌സ് ഓപ്പണിംഗിനിടെ കോഹ്‌ലി 54 പന്തിൽ 73 റൺസെടുത്തിരുന്നു. ഈ ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന ഈ സ്‌കോർ എട്ട് ഫോറും രണ്ട് സിക്‌സറും അടക്കം നേടിയാണ് കോഹ്ലി പൂർത്തിയാത്തിയത്. 170 റൺസ് പിന്തുടരുന്ന ആർസിബിക്ക് 14.3 ഓവറിൽ 115 റൺസോടെ കോലി-ഡു പ്ലെസിസ് കൂട്ടുകെട്ട് ശക്തമായ തുടക്കം നൽകി.

മത്സരത്തിന് മുമ്പുള്ള പ്രക്രിയയെക്കുറിച്ച് ഡു പ്ലെസിസ് കോഹ്ലിയോട് ചോദിച്ചപ്പോൾ കോഹ്‌ലി 90 മിനിറ്റ് നെറ്റ്‌സ് പ്രാക്ടീസിനെക്കുറിച്ചാണ് കൂടുതലായി പറഞ്ഞത്. ആ പ്രാക്ടീസ് തന്റെ പ്രകടനത്തെ അത് സഹായിച്ചതായി അദ്ദേഹം വിശ്വസിക്കുന്നു. കേവലം നെറ്റ്സിൽ അടിക്കുക എന്നതിലുപരി, നെറ്റ്സിൽ നിന്നുള്ള ഫലം കോഹ്ലി എങ്ങനെ വീക്ഷിച്ചു എന്നതാണ് വേറിട്ടുനിൽക്കുന്നത്.

“ഇത് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണ്, അതിൽ സംശയമില്ല. കളിക്കളത്തിൽ നിയന്ത്രണാതീതമായ ഒരുപാട് കാര്യങ്ങളുണ്ട്, ഈ സീസണിൽ ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. എനിക്ക് വേറിട്ട ഒരു കാര്യം നെറ്റ്സിലെ എന്റെ തയ്യാറെടുപ്പാണ് (അവസാന മത്സരത്തിന് ഒരു ദിവസം മുമ്പ്). ഏകദേശം 90 മിനിറ്റ് ഞാൻ ബാറ്റ് ചെയ്തു. ഞാൻ കളിക്കുന്ന ഓരോ പന്തും ഒരു പോസിറ്റീവ് ഫ്രെയിമിലേക്ക് കൊണ്ടുവരാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്,” കോഹ്ലി പറഞ്ഞു.

“പന്ത് തിരിയുകയോ, അത് സീം ചെയ്യുകയോ സ്വിംഗ് ചെയ്യുകയോ ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല, ഞാൻ പന്ത് നോക്കി പ്രതികരിക്കുകയായിരുന്നു. എനിക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും പോസിറ്റീവ് ഓപ്ഷൻ എടുക്കാൻ എന്നോട് പറയുന്നു. ഞാൻ അത് ഇന്നത്തെ കളിയിലേക്ക് എടുത്തു,” കോഹ്ലി പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: How virat kohlis 90 minute net session before gujarat titans game helped him score 73 off 54 balls

Best of Express