IPL 2020 MI vs RCB: Ishan Kishan: ബാംഗ്ലൂരിനെതിരായ മത്സരം സൂപ്പർ ഓവറിലേക്ക് പോയപ്പോൾ ബാറ്റ് ചെയ്യാൻ ഇഷാൻ കിഷനെ അയക്കാതിരുന്ന മുംബൈ ഇന്ത്യൻസിന്റെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. എന്നാൽ എന്താണ് ഈ തീരുമാനത്തിന് കാരണമെന്ന് ടീമിന്റെ മുഖ്യപരിശീലകൻ മഹേല ജയവർധനെ തന്നെ വ്യക്തമാക്കുകയാണ് ഇപ്പോൾ.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ മുംബൈയ്ക്ക് വേണ്ടി 99 റൺസ് നേടിയാണ് പുറത്തായത്. മുംബൈ ഇന്ത്യൻസിന്റെ സ്കോർ 202 റൺസിലെത്തിച്ചത് ഇഷാനും 60 റൺസ് നേടിയ കീറോൺ പൊള്ളാർഡുമാണ്.
അവസാനം ഇരുടീമുകളും 202 റൺസ് വീതം നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. സൂപ്പർ ഓവറിൽ മുംബൈ ഏഴ് റൺസ് നേടിയപ്പോൾ ബാംഗ്ലൂർ 11 റൺസാണ് നേടിയത്. സൂപ്പർ ഓവറിൽ ഇഷാനെ മുംബൈ ഇറക്കിയില്ല. പൊള്ളാർഡിനൊപ്പം ഹാർദിക് പാണ്ഡ്യയെ അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
Read More: IPL 2020, RCB vs MI Live Score: സെഞ്ചുറി തികയ്ക്കാനാവാതെ ഇഷാൻ, സൂപ്പർ ഓവറിൽ ജയം നേടി ബാംഗ്ലൂർ
പരിചയ സമ്പന്നരായ കളിക്കാരിൽ തങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നതിനാലാണ് പാണ്ഡ്യയെയും പൊള്ളാർഡിനെയും ഇറക്കിയതെന്നാണ് ഇതിനെക്കുറിച്ച് ജയവർധനെ വിശദീകരിക്കുന്നത്. സൂപ്പർ ഓവറിൽ നവദീപ് സൈനിയുടെ ബോളിങ്ങിനെ നേരിട്ട മുംബൈക്ക് ഏഴ് റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ. മത്സരത്തിനിടെ തന്റെ എല്ലാ ഊർജവും സമർപിച്ച ഇഷാൻ കിഷന് ക്ഷീണം അനുഭവപ്പെട്ടതായും ജയവർധനെ പറഞ്ഞു.
“ആർക്കും കാണാൻ കഴിയുന്നതാണ്, അദ്ദേഹം (കിഷൻ) ആ നിമിഷം വളരെ ക്ഷീണിതനായിരുന്നു, ഞങ്ങൾക്ക് പോയി ബാറ്റ് ചെയ്യാൻ കഴിയുന്ന പുതിയ രണ്ട് പേരെ ആവശ്യമുണ്ടെന്ന് ഞങ്ങൾ ചിന്തിക്കുകയായിരുന്നു,” മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ജയവർധനെ പറഞ്ഞു.
Read More: തീ…തീ…തീ… അസാധ്യസമയത്തും രക്ഷകനാകും; രാഹുൽ തെവതിയ നമ്മൾ വിചാരിച്ച ആളല്ല
“ഇതിനെക്കുറിച്ച് പറയാൻ വളരെ എളുപ്പമാണ്, എന്നാൽ പൊള്ളാർഡും ഹർദിക്കും മുൻ കാലങ്ങളിൽ ഈ സൂപ്പർ ഓവറുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരുന്നു. പരിചയസമ്പന്നരായ രണ്ട് പേരും അത് ചെയ്യാൻ കഴിവുള്ളവരാണ്. അതിനാൽ ഈ സാഹചര്യത്തിൽ ഒരു ചാൻസ് എടുക്കുന്നു, അത് രണ്ട് വഴികളിലൂടെയും പോകുമായിരുന്നു. ഞങ്ങൾക്ക് 10-12 റൺസ് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും സംഭവിക്കാമായിരുന്നു,” ജയവർധനെ വിശദീകരിച്ചു.
കിഷൻ നല്ല അവസ്ഥയിൽ ആയിരുന്നില്ലെന്ന് മുംബൈ നായകൻ രോഹിത് ശർമയും കൂട്ടിച്ചേർത്തു. “അദ്ദേഹം പുറത്താക്കപ്പെട്ടു, സുഖമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് അദ്ദേഹത്തെ അയയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിച്ചു, പക്ഷേ അയാൾ നല്ല അവസ്ഥയിലായി തോന്നുന്നില്ല, ഹാർദിക് ലോംഗ് ബോൾസ് അടിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്ന ഒരാളാണ്, പക്ഷേ അത് പുറത്തുവരുന്നില്ല,” രോഹിത് പറഞ്ഞു.
Read More: അവൻ ആരുടെയും പിൻഗാമിയല്ല, ‘ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജുവാണ്’; മലയാളി താരത്തിന് പ്രശംസയുമായി പ്രമുഖർ
ജസ്പ്രീത് ബുംറയുടെ ബൗളിങ്ങ് വച്ച് ആ ഏഴ് റൺസ് പ്രതിരോധിക്കുക എന്നത് വളരെ എളുപ്പമാവേണ്ടതായിരുന്നെന്നും ജയവർധനയ്ക്ക് സമ്മതിക്കേണ്ടി വന്നു.
“ഞങ്ങൾ കുറച്ച് സ്മാർട്ട് ഷോട്ടുകൾ കളിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു, തുടക്കത്തിലെ ബൗണ്ടറികൾ കണ്ടെത്തണമായിരുന്നു. ഞങ്ങൾക്ക് അത് കഴിയില്ല. ഞങ്ങൾക്ക് ഒന്ന് നേടാൻ കഴിഞ്ഞിരുന്നു. പക്ഷേ ബുംറ പന്തെറിഞ്ഞപ്പോൾ അവർക്ക രണ്ട് ബൗണ്ടറികൾ സാധ്യമാക്കാനായി. ബുംറയുടെ ബൗളിങ് വച്ച് പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നു ആ ഓവർ”
നേരത്തെ വിക്കറ്റ് നഷ്ടമായപ്പോൾ കളിയെ ആഴമേറിയതാക്കുക എന്നതാണ് കിഷന്റെ സന്ദേശം എന്ന് ജയവർധന പറഞ്ഞു.
“മിഡിൽ ഓർഡറിൽ, അദ്ദേഹം ഇന്നിംഗ്സ് കഴിയുന്നത് വരെ ബാറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അവരുടെ ബൗളിംഗിനെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അദ്ദേഹം അത് നന്നായി ചെയ്തു, ചില നല്ല ഷോട്ടുകൾ കളിച്ചു,” ജയവർധനെ പറഞ്ഞു.
Read More: Ishan Kishan was tired, we had faith in senior players to bat well in Super Over: Mahela Jayawardene