/indian-express-malayalam/media/media_files/2025/02/21/8OshpTTyONM4QTG9nmm9.jpg)
ദക്ഷിണാഫ്രിക്കൻ താരങ്ങൾ Photograph: (ഐസിസി, ഇൻസ്റ്റഗ്രാം)
England vs South Africa:ചാംപ്യൻസ് ട്രോഫിയിൽ ആശ്വാസ ജയവും തേടി നാട്ടിലേക്ക് മടങ്ങാം എന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ. 20 ഓവറിലേക്ക് കളി എത്തുമ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനത്ത് ജോസ് ബട്ട്ലറിന്റെ അവസാന മത്സരമാണ് ഇത്. ജയത്തോടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇറങ്ങാൻ ബട്ട്ലറിന് സാധിക്കുമോ എന്ന ചോദ്യമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിൽ പ്രയാസപ്പെടുന്നത് കാണുമ്പോൾ ഉയരുന്നത്.
ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്ക് ഒൻപത് റൺസ് എത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ഓപ്പണർ ഫിൽ സോൾട്ടിനെ നഷ്ടമായി. ആറ് പന്തിൽ നിന്ന് എട്ട് റൺസ് ആണ് ഫിൽ സോൾട്ട് എടുത്തിരുന്നത്. പിന്നാലെ വൺഡൗണായി ഇറങ്ങിയ ജാമി സ്മിത്തിനെ മൂന്ന് പന്തിൽ ജാൻസൻ ഡക്കാക്കി മടക്കി.
24 റൺസ് എടുത്ത ബെൻ ഡക്കറ്റിനെ കൂടി ജാൻസെൻ മടക്കിയതോടെ ഇംഗ്ലണ്ട് 37-3ലേക്ക് വീണു. ജാൻസനാണ് ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. പിന്നാലെ ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്ന് കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചു. എന്നാൽ ഇംഗ്ലണ്ട് സ്കോർ 99ൽ നിൽക്കെ 19 റൺസ് എടുത്ത ഹാരി ബ്രൂക്കിനെ കേശവ് മഹാരാജ് ജാൻസന്റെ കൈകളിലെത്തിച്ചു.
ഹാരി ബ്രൂക്ക് മടങ്ങി നാല് റൺസ് കൂടി ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിലേക്ക് എത്തിയപ്പോഴേക്കും 37 റൺസ് എടുത്ത ജോ റൂട്ടിനേയും ദക്ഷിണാഫ്രിക്ക ഡ്രസ്സിങ് റൂമിലേക്ക് മടക്കി. മൾഡറാണ് റൂട്ടിന്റെ ഭീഷണി ഒഴിവാക്കിയത്.
ഇംഗ്ലണ്ട് ഓവർ 20ലേക്ക് എത്തിയപ്പോഴേക്കും അവരുടെ ആറാമത്തെ വിക്കറ്റും ദക്ഷിണാഫ്രിക്ക വീഴ്ത്തി. 15 പന്തിൽ നിന്ന് ഒൻപത് റൺസ് എടുത്ത് നിന്ന ലിവിങ്സ്റ്റണിനെ കേശവ് മഹാരാജ് വീഴ്ത്തുകയായിരുന്നു. ഇതോടെ 200ന് മുകളിലേക്ക് സ്കോർ എത്തിക്കുക എന്നത് ഇംഗ്ലണ്ടിന് മുൻപിൽ വലിയ വെല്ലുവിളിയാവുന്നു.
ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയോടാണ് ഇംഗ്ലണ്ട് ആദ്യം തോറ്റത്. ചാംപ്യൻസ് ട്രോഫിയിലെ റെക്കോർഡ് ടോട്ടൽ ഓസ്ട്രേലിയയുടെ മുൻപിലേക്ക് ഇംഗ്ലണ്ട് വെച്ചെങ്കിലും ഓസ്ട്രേലിയ തകർത്തടിച്ച് ജയം പിടിച്ചു. പിന്നാലെ അഫ്ഗാനിസ്ഥാന് എതിരെ നാണംകെട്ട തോൽവിയിലേക്കും ഇംഗ്ലണ്ട് വീണതോടെ അവരുടെ ചാംപ്യൻസ് ട്രോഫി സെമി പ്രതീക്ഷകൾ അവസാനിച്ചു.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us