ലോര്‍ഡ്സ്: ഒന്നാം ഇന്നിംഗ്സ് 396 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 396 റണ്‍സെടുത്തത്. 289 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നിലുയര്‍ത്തിയത്. 139 റണ്‍സുമായി പുറത്താകാതെ നിന്ന ക്രിസ് വോക്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയായത്. അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പു തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ മുരളി വിജയിയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആന്റേഴ്സനാണ് വിക്കറ്റെടുത്തത്. ഇതോടെ ലോര്‍ഡ്സില്‍ നൂറ് വിക്കറ്റെന്ന കടമ്പയും ജാമി പിന്നിട്ടു.
പിന്നാലെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 10 റണ്‍സെടുത്ത ലോകേഷ് രാഹുലിനേയും ആന്റേഴ്സണ് തന്നെയാണ് പുറത്താക്കിയത്.
ക്രിസ് വോക്സിന് കൂട്ടായി ജോണി ബെയര്‍സ്റ്റോ(93) വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അഞ്ച് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിനെ ക്രിസ് വോക്സും ബെയര്‍സ്റ്റോയും ചേര്‍ന്നുളള സഖ്യം കരകയറ്റിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 189 റണ്‍സ് നേടി. സാം കുറാന് 40 റണ്‍സ് നേടി വോക്സിന് പിന്തുണ നല്‍കിയത് അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് കരുത്തായി.
എട്ടാം ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്ങിസിനെ (11) മടക്കി, മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. അലയ്സ്റ്റര്‍ കുക്കും (21) തൊട്ടടുത്ത ഓവറില്‍ പുറത്തായതോടെ ഇന്ത്യ, ഇംഗ്ലണ്ടിന് അതേ ഭാഷയില്‍ മറുപടി നല്‍കുകയാണെന്ന് വന്നു.
എന്നാല്‍ ഇംഗ്ലണ്ട് നായകന് ജോ റൂട്ടും അരങ്ങേറ്റക്കാരന്‍ ഒലി പോപ്പും വളരെ ശ്രദ്ധയോടെയാണ് പിന്നീട് ബാറ്റു വീശിയത്. കോഹ്ലി കുല്‍ദീപിനെ ഇറക്കിയിട്ടും രക്ഷകാണാതെ വന്നതോടെ ഹര്‍ദ്ദിക് പാണ്ഡ്യയെ പന്തെറിയാന്‍ വിളിച്ചു. അത് വിജയം കണ്ടു. ഹാര്‍ദിക് പോപ്പിനെ (28) വീഴ്ത്തി. ഹാര്‍ദികിന്റെ ഇന്‍സ്വിങ്ങറില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പോപ്പ് പുറത്ത്.
മികച്ച രീതിയില്‍ ബാറ്റുചെയ്തിരുന്ന റൂട്ട് ഉച്ചഭക്ഷണത്തിനു മുന്‍പുള്ള അവസാന പന്തില്‍ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 489 എന്ന നിലയില്‍ ഇംഗ്ലണ്ട് ആദ്യ സെഷന് അവസാനിപ്പിച്ചു. ജോസ് ബട്ലറുടെ (24) വിക്കറ്റും വീഴ്ത്തി ഷമി ഇംഗ്ലണ്ടിനെ 5131 എന്ന നിലയിലാക്കി. എന്നാല്‍ കളി അനായാസമാണെന്ന് കരുതിയ ഇന്ത്യയ്ക്ക് പിന്നീട് ചുവടുറപ്പിക്കാനായില്ല. സെഞ്ചുറിയിലേക്കു കുതിച്ച ബെയര്‍സ്റ്റോയെ ഹാര്‍ദിക് മടക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് സുരക്ഷിതമായ നിലയില്‍ എത്തിയിരുന്നു.