/indian-express-malayalam/media/media_files/YKcTTwDFPn1ARxUgmoHL.jpg)
File Photo
Mumbai Indians Vs Chennai Super Kings IPL 2025: എൽക്ലാസിക്കോ പോരിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് സീസൺ ജയത്തോടെ തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. മുംബൈ ഇന്ത്യൻസിനെ 155 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം ആറ് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ശേഷിക്കെയാണ് ചെന്നൈ വിജയ ലക്ഷ്യം മറികടന്നത്. ഋതുരാജ് ഗയ്ക്വാദിന്റേയും രചിൻ രവീന്ദ്രയുടേയും അർധ ശതകമാണ് ചെന്നൈയെ ജയത്തിലേക്ക് എത്താൻ സഹായിച്ചത്.
ചെപ്പോക്കിൽ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർമാരുടെ കൊമ്പുകോർക്കലാണ് കണ്ടത്. ചെന്നൈക്കായി നൂർ അഹ്മദ് നാല് വിക്കറ്റ് പിഴുതപ്പോൾ ഇംപാക്ട് പ്ലേയറായി മലയാളി ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ ഇറക്കിയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ മറുപടി. നാല് ഓവറിൽ 32 റൺസ് വഴങ്ങി വിഘ്നേഷ് മൂന്ന് വിക്കറ്റ് പിഴുതു.
ചെന്നൈ ഇന്നിങ്സിലെ രണ്ടാമത്തെ ഓവറിൽ തന്നെ ഇംപാക്ട് പ്ലേയറായി ഓപ്പണിങ്ങിൽ ഇറങ്ങിയ രാഹുൽ ത്രിപാഠിയെ ചെന്നൈക്ക് നഷ്ടമായി. രണ്ട് റൺസ് എടുത്ത രാഹുൽ മടങ്ങുമ്പോൾ ചെന്നൈ സ്കോർ 11 റൺസ് മാത്രം. പിന്നാലെ ഋതുരാജ് ഗയ്ക്വാദും രചിനും ചേർന്ന് ചെന്നൈ ഇന്നിങ്സ് മുൻപോട്ട് കൊണ്ടുപോയി.
26 പന്തിൽ നിന്നാണ് ഋതുരാജ് 53 റൺസ് എടുത്തത്. ആറ് ഫോറും മൂന്ന് സിക്സും ചെന്നൈ ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് വന്നു. വിഘ്നേഷ് ആണ് ഋതുരാജിനെ മടക്കി മുംബൈക്ക് ബ്രേക്ക് നൽകിയത്. തന്റെ തൊട്ടടുത്ത ഓവറിൽ അപകടകാരിയായ ശിവം ദുബെയേയും വിഘ്നേഷ് മടക്കി. ദീപക് ഹൂഡയയും പിന്നാലെ മടക്കി ചെന്നൈയെ സമ്മർദത്തിലാക്കാൻ വിഘ്നേഷിലൂടെ മുംബൈക്കായി.
എന്നാൽ വിഘ്നേഷിനും ചെന്നൈയെ വിജയ ലക്ഷ്യം മറികടക്കുന്നതിൽ നിന്ന് തടയാനായില്ല. 45 പന്തിൽ നിന്ന് 65 റൺസോടെ പുറത്താവാതെ നിന്ന രചിൻ ആണ് ചെന്നൈയെ ജയത്തിലേക്ക് നയിച്ചത്. രണ്ട് ഫോറും നാല് സിക്സും രചിനിൽ നിന്ന് വന്നു.
Read More
- RCB vs KKR IPL 2025: കൊൽക്കത്തയെ തച്ചുതകർത്ത് ആർസിബി; ഏഴ് വിക്കറ്റ് ജയം
- KKR VS RCB IPL: പിക്ച്ചർ അഭി ബി ബാക്കി ഹേ! തഴഞ്ഞവരുടെ നെഞ്ചിൽ ചവിട്ടി രഹാനെയുടെ അർധ ശതകം
- ഇർഫാൻ പഠാന്റെ സ്ഥാനം തെറിപ്പിച്ച് ഇന്ത്യൻ താരം? കമന്ററി ബോക്സിൽ ഇടമില്ല
- കോഹ്ലി..പലവട്ടം വിളിച്ച് കുരുന്ന്; ഒടുവിൽ; ഒരു ദിവസം കണ്ടത് 18 മില്യൺ പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us