/indian-express-malayalam/media/media_files/uploads/2023/05/Jadeja.jpg)
Photo: CSK
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിനാറാം സീസണില്‍ കിരീടം ചൂടിയത് ചെന്നൈ സൂപ്പര്‍ കിങ്സ് ആയിരുന്നു. രവീന്ദ്ര ജഡേജയുടെ നിര്‍ണായക പ്രകടനമായിരുന്നു ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. എന്നാല്‍ സീസണിന്റെ മധ്യത്തില്‍ ജഡേജയും ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ധോണിയും ജഡേജയും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍. എന്നാല്‍ ജഡേജയുടെ പുറത്താകലുകളില്‍ ചെന്നൈ ആരാധകര്‍ ആഘോഷിച്ചത് അദ്ദേഹത്തിന് വേദനയുണ്ടാക്കി കാണുമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
ജഡേജയ്ക്ക് ശേഷമായിരുന്നു ധോണി ബാറ്റിങ്ങിനായി കളത്തിലെത്തിയിരുന്നത്. അതിനാല്‍ ധോണിക്കായി കാത്തിരുന്ന ആരാധകര്‍ ജഡേജ പുറത്താകുമ്പോള്‍ വലിയ തോതില്‍ ആഘോഷിച്ചിരുന്നു. ജഡേജ തന്നെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നു.
"ജഡേജയെ സംബന്ധിച്ചടത്തോളം അദ്ദേഹം നന്നായ പന്തെറിഞ്ഞു. ബാറ്റിങ്ങില്‍ ഞങ്ങളുടെ ലൈനപ്പ് റുതുരാജ്, കോണ്‍വെ, മൊയീന്‍, രഹാനെ എന്നിങ്ങൻെയാണ്. ജഡേജയ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ 5-10 ബോളുകളായിരിക്കും ബാക്കിയുണ്ടാകുക. അത്തരം സാഹചര്യങ്ങളില്‍ കൂറ്റനടികള്‍ക്ക് മുതിരുമ്പോള്‍ പുറത്തായെന്ന് വരാം. പിന്നീടെത്തുന്ന ധോണിക്ക് 2-3 ബോളുകളായിരിക്കും ലഭിക്കുക. അതിനാല്‍ തന്നെ ധോണിക്ക് മികച്ച സ്വീകരണം കാണികള്‍ നല്‍കിയിരുന്നു. അതിനാല്‍ ജഡേജയ്ക്ക് വിഷമം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞിട്ടില്ല," കാശി വിശ്വനാഥാന്‍ ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
"ഇതെല്ലാം കളിയുടെ ഭാഗമാണ്. അവസാന മത്സരത്തിന് ശേഷം ഞാന്‍ ജഡേജയോട് സംസാരിക്കുന്ന വീഡോയകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഞാന്‍ ജഡേജയെ ആശ്വസിപ്പിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഞാന്‍ മത്സരത്തെക്കുറിച്ചും ജഡേജയുടെ പ്രകടനത്തെയും കുറിച്ചാണ് സംസാരിച്ചത്. ജഡേജയ്ക്ക് എന്നും ധോണിയോട് ബഹുമാനമാണുള്ളത്. ഫൈനലിന് ശേഷം ജഡേജ തന്റെ പ്രകടനം ധോണിക്ക് സമര്‍പ്പിക്കുകയായിരുന്നു," കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.