/indian-express-malayalam/media/media_files/uploads/2018/12/virat-kohli-ms-dhoni.jpg)
വിരാട് കോഹ്ലി, എംഎസ് ധോണി
ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. ഏത് സാഹചര്യത്തിൽ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ധോണിയുടെ ഫിനിഷിങ് മികവ് പലപ്പോഴും ക്രിക്കറ്റ് ആരാധകർ കണ്ടതാണ്, അതൊന്നും മറക്കാനും സാധ്യതയില്ല. അതുകൊണ്ട് തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ധോണിയുടെ പ്രകടനം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
നിർണായക ഘട്ടത്തിൽ ജയം എത്തിപ്പിടിക്കാവുന്ന സാഹചര്യത്തിൽ പോലും സാവധാനം ബാറ്റ് വീശിയ ധോണിയെ ആരാധകർ കണക്കിന് വിമർശിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സാഹചര്യത്തിന്റെ പ്രശ്നമാണെന്നാണ് കോഹ്‌ലി പറയുന്നത്. എം.എസ്.ധോണി പരമാവധി ശ്രമിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
Can MS Dhoni get going quickly?
He's 8 off 9, with seven coming off Chris Woakes' penultimate over.#CWC19 | #ENGvINDpic.twitter.com/fhLfRRKLkN— Cricket World Cup (@cricketworldcup) June 30, 2019
"ബൗണ്ടറികൾ കണ്ടെത്താൻ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളർമാർ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോൽവിയിൽ നിന്നും കാര്യങ്ങൾ പഠിച്ച് അടുത്ത് മത്സരത്തിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും." വിരാട് കോഹ്‌ലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തിൽ 42 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യൻ തോൽവിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.