/indian-express-malayalam/media/media_files/uploads/2019/07/rora.jpg)
IND vs SL Highlights:ഓപ്പണർമാർ നിറഞ്ഞാടിയ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 6.3 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു.
ശ്രീലങ്കയെ 264 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അതിവേഗം ജയത്തിലേക്ക് കുതിച്ചു. തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ.രാഹുലുമാണ് ഇന്ത്യൻ ജയത്തിന് അടിത്തറ പാകിയതും ജയത്തിലേക്ക് നയിച്ചതും. 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർത്ത ശേഷമാണ് ശ്രീലങ്കക്ക് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് സഖ്യത്തെ പൊളിക്കാൻ സാധിച്ചത്. 94 പന്തുകളിൽ നിന്ന് 103 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
Top man #TeamIndia#CWC19pic.twitter.com/BkxeDzoJnz
— BCCI (@BCCI) July 6, 2019
രോഹിത് പുറത്തായതിന് പിന്നാലെ രാഹുലും സെഞ്ചുറിയിലേക്ക് നീങ്ങി. സാവധാനം ബാറ്റ് വീശിയ രാഹുൽ 118 പന്തിൽ 111 റൺസുമായി പുറത്തായി. ഋഷഭ് പന്ത് വന്നതിലും വേഗത്തിൽ മടങ്ങിയപ്പോൾ ജയത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം കോഹ്‌ലിയും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തു. ജയത്തോടെ
നേരത്തെ സെഞ്ചുറി നേടിയ എഞ്ചലോ മാത്യൂസിന്റെയും അർധ സെഞ്ചുറി തികച്ച ലഹിരു തിരിമന്നെയുടെയും ബാറ്റിങ് മികവിൽ 264 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്. തുടക്കത്തിൽ വൻ തകർച്ച നേരിട്ട ലങ്കയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തുടക്കത്തിൽ തന്ന ജസപ്രീത് ബുംറ വരിഞ്ഞു മുറുക്കി. ആദ്യ ഓവർ മെയ്ഡിനെറിഞ്ഞ ബുംറ രണ്ടാം ഓവറിൽ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നയെ മടക്കി. ആ ഓവറിലും ലങ്കക്ക് വിക്കറ്റ് കണ്ടെത്താൻ സാധിച്ചില്ല. അടുത്ത അവസരത്തിൽ കുസാൽ പെരേരയെയും മടക്കി ഇന്ത്യക്ക് ആധിപത്യം സമ്മാനിച്ചു.
പിന്നാലെ തന്നെ കുസാൽ മെൻഡിസിനെ രവീന്ദ്ര ജഡേജയും അവിഷ്ക ഫെർണാണ്ടൊയെ ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ കൂപ്പുകുത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യൂസും തിരിമന്നെയും ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയതോടെ ശ്രീലങ്കൻ സ്കോർ ഉയർന്നു. സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് കുൽദീപ് യാദവ് ആയിരുന്നു. 68 പന്തുകളിൽ നിന്ന് 53 റൺസാണ് തിരിമന്നെ സ്വന്തമാക്കിയത്.
തിരിമന്നെ പുറത്തായതിന് പിന്നാലെ എഞ്ചലോ മാത്യൂസ് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 128 പന്തിൽ 113 റൺസാണ് മാത്യൂസ് നേടിയത്. ദനഞ്ജയ ഡി സിൽവ 29 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റും രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Live Blog
India vs Sri Lanka Live Score: ഇന്ത്യ - ശ്രീലങ്ക മത്സരത്തിന്റെ തത്സമയ വിവരണം
The people and their champion #CWC19 | #TeamIndia | #SLvINDpic.twitter.com/DKP0aOSuEA
— Cricket World Cup (@cricketworldcup) July 6, 2019
Rohit Sharma, you beauty
Brings up his 5th #CWC19 . Third century in a row. Also becomes the only batsman to score 5 centuries in a World Cup.
There is no stopping this fella pic.twitter.com/cVzGfZ5df1
— BCCI (@BCCI) July 6, 2019
The Hitman just can't miss at the moment
Rohit Sharma brings up his fifth at #CWC19 - no batsman has ever made as many at a single World Cup
What a player! pic.twitter.com/apwVq4WW6b
— Cricket World Cup (@cricketworldcup) July 6, 2019
India have made a rapid start in pursuit of 265!
A flurry of boundaries from KL Rahul and Rohit Sharma have driven them to 48/0 after six overs.
Can Sri Lanka hit back?#SLvIND | #CWC19pic.twitter.com/ZYWCpoA0LZ
— Cricket World Cup (@cricketworldcup) July 6, 2019
After 10 overs, #TeamIndia are 59/0
Live - https://t.co/Dej91EJEGj#CWC19pic.twitter.com/oJkFqWi7I2
— BCCI (@BCCI) July 6, 2019
For his economical 3-wicket haul @Jaspritbumrah93 is our Key performer after the end of Sri Lanka's innings #TeamIndia#SLvIND#CWC19pic.twitter.com/Xg5PXJH5cJ
— BCCI (@BCCI) July 6, 2019
Sri Lanka finish on 264/7
It's a lot more than it looked like they would make when Jasprit Bumrah reduced them to 55/4, and they've got Angelo Mathews to thank.
Will it be enough?#SLvIND | #CWC19pic.twitter.com/PaLShJ37kA
— Cricket World Cup (@cricketworldcup) July 6, 2019
That's how you celebrate your first World Cup century #SLvIND | #CWC19 | #LionsRoarpic.twitter.com/35qaEg1ieB
— Cricket World Cup (@cricketworldcup) July 6, 2019
Sri Lanka are / after overs and are making a decent comeback having been /
Who will be the happier of the two sides?#SLvIND | #CWC19pic.twitter.com/eCSbLUZXz2
— Cricket World Cup (@cricketworldcup) July 6, 2019
ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.
ശ്രീലങ്കയെ കീറി മുറിച്ച് ജസ്പ്രീത് ബുംറയുടെ തീയുണ്ട കണക്കുള്ള പന്തുകള്‍. ലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ ഒരു വിക്കറ്റെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബുംറ നേടിയത്. ഇതുവരെ 14 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകളാണ് ബുംറ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ഏകദിനത്തില്‍ 100 വിക്കറ്റെന്ന നേട്ടം പിന്നിട്ടിരിക്കുകയാണ് ബുംറ.
The atmosphere at Headingley is lit #CWC19 | #SLvINDpic.twitter.com/swrbIBf81Q
— Cricket World Cup (@cricketworldcup) July 6, 2019
All smiles for India so far this morning #CWC19 | #SLvIND | #TeamIndiapic.twitter.com/zcvWI4cAWF
— Cricket World Cup (@cricketworldcup) July 6, 2019
First wicket of #CWC19 feels for Ravindra Jadeja #SLvIND | #TeamIndiapic.twitter.com/UVD6rk0SBN
— Cricket World Cup (@cricketworldcup) July 6, 2019
At the end of first powerplay, Sri Lanka are 52/2
Live - https://t.co/Dej91EJEGj#TeamIndia#CWC19pic.twitter.com/mZBHtUHcQF
— BCCI (@BCCI) July 6, 2019
In it to win it, Jasprit Bumrah at it from the word go
Live - https://t.co/Dej91EJEGj#TeamIndiapic.twitter.com/ep9b2sCXE5
— BCCI (@BCCI) July 6, 2019
He's ready. Are you?#TeamIndia#CWC19pic.twitter.com/ae3K5oMHEZ
— BCCI (@BCCI) July 6, 2019
Our Playing XI for today's game. Jadeja and Kuldeep come in in place of Chahal and Shami. pic.twitter.com/MeffE5VKMZ
— BCCI (@BCCI) July 6, 2019
"There has never been a bowler like him, and there never will be."
A legend of the game, Lasith Malinga has written a special story for himself in cricketing history. Here's what prominent names in the sport have to say about his legacy #LionsRoarpic.twitter.com/cGMinD23yo
— ICC (@ICC) July 6, 2019
ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.
A name that changed the face of Indian cricket
A name inspiring millions across the globe
A name with an undeniable legacyMS Dhoni – not just a name! #CWC19 | #TeamIndiapic.twitter.com/cDbBk5ZHkN
— ICC (@ICC) July 6, 2019
ലോകകപ്പിൽ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഇംഗ്ലണ്ടിനോട് മാത്രം. തുടർച്ചയായ ആറ് മത്സരങ്ങൾ ജയിച്ച ഇന്ത്യ എട്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ന്യൂസിലൻഡുമായുള്ള മത്സരം മഴമൂലം ഉപോക്ഷിച്ചിരുന്നു.
Time to buckle up - #TeamIndia face Sri Lanka today at Headingley #CWC19#SLvINDpic.twitter.com/VbAzvGPNqE
— BCCI (@BCCI) July 6, 2019
ഏകദിനത്തിൽ വലിയൊരു നേട്ടത്തിന് തൊട്ടരികെയാണ് ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറ. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരം ഏകദിനത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളറാകും. വേഗത്തില്‍ 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാകും ബുംറ.
What do you reckon the joke is all about between these two? pic.twitter.com/wMpExTG2hs
— BCCI (@BCCI) July 5, 2019
ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകാമോ?
Caption this #SLvIND | #TeamIndia | #CWC19pic.twitter.com/q43UxyHkQa
— Cricket World Cup (@cricketworldcup) July 6, 2019
ലോകകപ്പിലെ മൂന്നു റെക്കോർഡുകൾ തകർക്കാനുളള അവസരമാണ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്നീ മൂന്നു റെക്കോർഡുകളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
"He plays that shot better than anyone else."
Experts are in awe of Rohit Sharma's front-foot pull shot. Do you agree?#TeamIndiapic.twitter.com/yfJvy7iA8i
— Cricket World Cup (@cricketworldcup) July 6, 2019
ലോകകപ്പിലെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും അവസാന മത്സരം
Who finishes top - 🇮🇳 or 🇦🇺?#CWC19pic.twitter.com/TvnfFQINre
— Cricket World Cup (@cricketworldcup) July 6, 2019
അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. 74 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത ഷാക്കിബിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. സൗമ്യ സര്‍ക്കാര്‍ 33 റണ്‍സും മുഷ്ഫിഖൂര്‍ റഹീം 24 റണ്‍സും നേടി. ഷാക്കിബ് പുറത്തായെങ്കിലും വാലറ്റത്ത് സാബിര്‍ റഹ്മാനും സെയ്ഫുദ്ദീനും ചേര്‍ന്നുള്ള ഫിഫ്റ്റി കൂട്ടുകെട്ട് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി.
എന്നാല്‍ 36 റണ്‍സെടുത്ത സാബിറിനെ ബുംറ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ സെയ്ഫുദ്ദീന്‍ പിടിച്ചു നിന്നെങ്കിലും ജയിപ്പിക്കാനായില്ല. നാല് വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നതും വിജയം ഒരുക്കിയതും.
നേരത്തെ, ഓപ്പണര്‍മാരായ രാഹുലും രോഹിത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights