/indian-express-malayalam/media/media_files/uploads/2019/06/kohli-2.jpg)
ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വന്നപ്പോൾ വാശിയേറിയ പോരാട്ടത്തിന് മാത്രമല്ല മനസ് തൊടുന്ന ഒരു കാഴ്ചക്കുകൂടി ക്രിക്കറ്റ് ആരാധകർ സാക്ഷിയായിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ലഭിച്ച വിലക്കിന് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയ ഓസ്ട്രിലിയൻ താരം സ്റ്റീവ് സ്മിത്തിനെ കൂവിയ കാണികളോട് അദ്ദേഹത്തിന് വേണ്ടി കയ്യടിക്കാൻ പറഞ്ഞ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പ്രവർത്തിയാണ് ഏവരുടെയും മനസ് കീഴടക്കിയത്. എന്നാൽ ഇംഗ്ലീഷ് കാണികൾ അത്തരത്തിൽ പ്രതികരിച്ചാൽ കോഹ്‌ലിയെപോലെ അവരെ തിരുത്താൻ പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ.
നാളെയാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയും തമ്മിലുള്ള പോരാട്ടം. ഇതിനിടയിൽ ആരാധകർ സ്റ്റീവ് സ്മിത്തനും ഡേവിഡ് വാർണർക്കും എതിരെ തിരിഞ്ഞാൽ അത് തടയേണ്ടത് തന്റെ ജോലിയല്ലായെന്നാണ് ഇയാൻ മോർഗൻ പറയുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അവരോട് പറഞ്ഞുകൊടുക്കാൻ സാധിക്കില്ലെന്നും മോർഗൻ വ്യക്തമാക്കി.
പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിട്ട മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ലോകകപ്പ് ടീമിലൂടെ രാജ്യന്തര ക്രിക്കറ്റിൽ മടങ്ങിവരവ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകർ കൂവിയാണ് ഓസിസ് താരത്തെ വരവേറ്റത്. അതിന് സെഞ്ചുറിയിലൂടെ മറുപടി നൽകി സ്മിത്ത് വാർത്തയിൽ ഇടംപിടിച്ചിരുന്നു. വാർണർക്കും സമാന അനുഭവങ്ങൾ ഇതിനോടകം ലോകകപ്പ് വേദിയിൽ നേരിടേണ്ടി വന്ന് കഴിഞ്ഞു.
ഇതിന് പിന്നാലെ താരങ്ങൾക്കെതിരെ ഇത്തരത്തിൽ പ്രതിഷേധിക്കരുതെന്ന ആവശ്യവുമായി ഓസിസ് പരിശീലകൻ ജസ്റ്റിൻ ലാങ്കർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ജൂൺ 9ന് നടന്ന ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തിനിടെയാണ് ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കൈയ്യടിക്കാൻ ആവശ്യപ്പെട്ടാണ് കോഹ്‌ലി യാഥാർത്ഥ ഹീറോയായത്.ഇന്ത്യൻ ഇന്നിങ്സിൽ മൈതാനത്ത് തേർഡ് മാനിൽ ഫീൾഡ് ചെയ്യുകയായിരുന്നു സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയും. ഈ സമയം കാണികൾ സ്മിത്തിന് നേരെ പരിഹാസവുമായി രംഗത്തെത്തി. ചതിയൻ… ചതിയൻ…എന്ന് ഉറക്കെ വിളിച്ച് കൊണ്ടായിരുന്നു ആരാധകരുടെ പരിഹാസം.
ഇതിനോട് പ്രതികരിച്ച പാക്കിസ്ഥാൻ നായകൻ സര്‍ഫ്രാസ് അഹമ്മദ് പ്രതികരണം ഇങ്ങനെയായിരുന്നു. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പാക് ആരാധകര്‍ കൂവുമെന്ന് താന്‍ കരുതുന്നില്ല. ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങും മുമ്പായിരുന്നു സര്‍ഫ്രാസിന്റെ പ്രസ്താവന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.