/indian-express-malayalam/media/media_files/uploads/2019/06/india-2-1.jpg)
India vs Pakistan World Cup 2019 Highlights: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ലോകകപ്പിലെ മൂന്നാം ജയം. അയൽക്കാരുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജയം 89 റൺസിനായിരുന്നു. മഴമൂലം 40 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 302 റൺസായിരുന്നു പാക്കിസ്ഥാൻ വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്.
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫഖർ സമാൻ ബാബർ അസം കൂട്ടുകെട്ട് പാക്കിസ്ഥാന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ലോകകപ്പിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് വിജയ് ശങ്കർ താരമായത്.
നേരത്തെ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 336 റൺസെന്ന സ്കോറിലെത്തിയത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറിയും നായകൻ വിരാട് കോഹ്‌ലി കെ.എൽ രാഹുൽ എന്നിവർ അർധസെഞ്ചുറിയും തികച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നെങ്കിലും പിന്നീട് മത്സരത്തിൽ താളം കണ്ടെത്തിയ ഇന്ത്യൻ ബാറ്റങ് നിര പാക് ബോളർമാരെ അറിഞ്ഞ് പ്രഹരിച്ചു. ധവാന് പകരം വിജയ് ശങ്കർ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തി. മുൻ നായകൻ എം.എസ് ധോണിയൊഴികെ മറ്റെല്ലാ താരങ്ങളും ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ സംഭാവന നൽകിയ ശേഷമാണ് ക്രീസ് വിട്ടത്.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, എം.എസ് ധോണിയിങ്ങനെ നിർണായകമായ മൂന്ന് വിക്കറ്റുകളാണ് ആമിർ വീഴ്ത്തിയത്. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റും വീഴ്ത്തി.
Live Blog
India vs Pakistan LIVE cricket score ICC World Cup updates, Pak vs India latest score card. India vs Pakistan Live Cricket Score Online, ICC World Cup 2019 Live Score
The rain comes down again at Old Trafford with India just four wickets away from victory 🌧️ ☔ #CWC19 | #INDvPAKpic.twitter.com/zfaWgB4QOZ
— Cricket World Cup (@cricketworldcup) June 16, 2019
#ViratKohli isn't impressed by the rain.#CWC19 | #INDvPAKpic.twitter.com/K4rHLNFkJS
— Cricket World Cup (@cricketworldcup) June 16, 2019
ഇന്നലെ പെയ്ത മഴയില്‍ തണുത്തിരിക്കുന്ന മാഞ്ചസ്റ്ററിലെ മൈതാനത്തെ പുല്‍നാമ്പുകളില്‍ അഗ്നി പടര്‍ത്തി രോഹിത് ശര്‍മ്മ. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കൊടുങ്കാറ്റ് കണക്കെ ആഞ്ഞു വീശുകയായിരുന്നു രോഹിത്. വെടിക്കെട്ട് ഇന്നിങ്‌സിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സച്ചിനെ അനുസ്മരിപ്പിക്കുന്ന രോഹിത്തിന്റെ ഷോട്ടായിരുന്നു.
ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാനാകാതെ ആരാധകരുടെ പഴി കേട്ട ലോകകപ്പില്‍ കത്തിക്കയറുകയാണ്. കളിച്ച മൂന്ന് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സ് നേടി, അതില്‍ രണ്ടും സെഞ്ചുറി ലോകകപ്പില്‍ ആവേശം തീര്‍ക്കുകയാണ് ഹിറ്റ്മാന്‍. പാക്കിസ്ഥാന്‍ ബോളര്‍മാരെ കൊണ്ട് ഇന്ന് മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിന്റെ അളവെടുപ്പിച്ചു രോഹിത്.
Three wickets in quick succession for India!
This time it's Pandya with the breakthrough and it's Hafeez who has to walk back to the pavilion. #CWC19 | #INDvPAKpic.twitter.com/CcM2hGTH3G
— Cricket World Cup (@cricketworldcup) June 16, 2019
It took one of the balls of the tournament for Kuldeep to dismiss Babar!
Make sure you watch that moment of brilliance on our #CWC19 app
DOWNLOAD
APPLE https://t.co/whJQyCahHr
ANDROID https://t.co/Lsp1fBwBKRpic.twitter.com/dbmE4D8xYJ— Cricket World Cup (@cricketworldcup) June 16, 2019
Kuldeep strikes again!
This time Fakhar is the man to go – India well on top now.#CWC19 | #INDvPAKpic.twitter.com/aOF6siHJ45
— Cricket World Cup (@cricketworldcup) June 16, 2019
പാക്കിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കം. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 57 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ്മ ഇപ്പോഴും ക്രീസിലുണ്ട്. ഇരുവരും ഇന്ന് പഴങ്കഥയാക്കിയത് 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.
Babar Azam cover drives
Pakistan have recovered well since the early loss of Imam.#CWC19 | #INDvPAKpic.twitter.com/sIcqaa4XDV
— Cricket World Cup (@cricketworldcup) June 16, 2019
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കിയത്. രണ്ടു പേരും അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ്മയാണ് തുടക്കം മുതലെ ആക്രമിച്ചു കളിച്ചത്. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് കുതിക്കും മുമ്പ് തന്നെ രോഹിത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാക്കിസ്ഥാന് ലഭിച്ചിരുന്നു. Read More
It's been swinging a bit early on for India! #CWC19 | #INDvPAKpic.twitter.com/rg7aIRleoM
— Cricket World Cup (@cricketworldcup) June 16, 2019
Incredible! Vijay Shankar, brought on to finish Kumar's over, takes a wicket with his first ball! https://t.co/IOxiktoo2r
— Cricket World Cup (@cricketworldcup) June 16, 2019
#ViratKohli certainly enjoyed that wicket!#CWC19 | #INDvPAKpic.twitter.com/9DApuAo4E1
— Cricket World Cup (@cricketworldcup) June 16, 2019
Rohit Sharma's brilliant 140 and fifties from KL Rahul and Virat Kohli power India to 336/5. Can #SarfarazAhmed and Co. chase down the target?
Download the official #CWC19 app
APPLE https://t.co/whJQyCahHr
ANDROID https://t.co/Lsp1fBwBKRpic.twitter.com/VRwmwZxyY3— Cricket World Cup (@cricketworldcup) June 16, 2019
MILESTONE ALERT #TeamIndia Skipper #ViratKohli breaches the 11k run mark in ODIs pic.twitter.com/TMzuZjL5FW
— BCCI (@BCCI) June 16, 2019
And that's how it's done! @imVkohli what a day to complete 11,000 glorious runs! Way to go! #INDvPAK#CWC2019
— Suresh Raina🇮🇳 (@ImRaina) June 16, 2019
Caption this #CWC19 | #INDvPAKpic.twitter.com/3i7z4jZIDI
— Cricket World Cup (@cricketworldcup) June 16, 2019
King Kohli in the house #CWC19#TeamIndiapic.twitter.com/lNb5fcCYBH
— BCCI (@BCCI) June 16, 2019
ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ലോകറെക്കോർഡിന് തൊട്ടരികെയാണ്. ലോകകപ്പിൽ അതിവേഗം 11000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഈ ലോക റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിക്ക് വേണ്ടത് 57 റൺസ് മാത്രമാണ്.
FIFTY!@klrahul11 joins the party, brings up a well made half-century pic.twitter.com/nS3m7kzXAy
— BCCI (@BCCI) June 16, 2019
രോഹിത് ശർമ്മയ്ക്ക് പിന്നാലെ കെഎല്‍ രാഹുലും അർധ സെഞ്ചുറി പിന്നിട്ടു.
Rahul brings up his 50 with a six!#CWC19 | #TeamIndia | #INDvPAKpic.twitter.com/zTW8RH68rJ
— Cricket World Cup (@cricketworldcup) June 16, 2019
100-run partnership between #TeamIndia openers @ImRo45 & @klrahul11#INDvPAKpic.twitter.com/JVorfyN293
— BCCI (@BCCI) June 16, 2019
ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർമാർ മികച്ച ഫോം തുടരുകയാണ്. കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയശിൽപ്പികൾ ഓപ്പണർമാരായിരുന്നു.
122* v
57 v
50* v todayThe Hitman continues his sublime #CWC19 form pic.twitter.com/B9HVSifDnN
— Cricket World Cup (@cricketworldcup) June 16, 2019
2019 ലോകകപ്പിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ തുടരുന്ന രോഹിത് ആദ്യ മത്സരത്തിൽ സെഞ്ചുറിയും രണ്ടാം മത്സരത്തിൽ അർഝസെഞ്ചുറിയും തികച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെയും അർധസെഞ്ചുറി നേടിയിരന്നു.
Look who gave a low down of the BIG CLASH between India & Pakistan LIVE from Old Trafford before the start of the game - @RanveerOfficial himself #TeamIndia#INDvPAK#CWC19pic.twitter.com/NaNKOY5YEw
— BCCI (@BCCI) June 16, 2019
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം കാണാൻ രൺവീർ സിങ്ങും മാഞ്ചസ്റ്ററിൽ
Spread Cricket, Love and Peace! pic.twitter.com/PVtojbWR1T
— IE Malayalam (@IeMalayalam) June 16, 2019
ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നതിന് കെ.എൽ രാഹുലും രോഹിത് ശർമ്മയും ക്രീസിൽ. ഇതാദ്യമായാണ് ഇരുവരും ഏകദിനത്തിൽ ഒരു മത്സരം ഓപ്പൻ ചെയ്യുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് ധവാൻ ടീമിൽ നിന്ന് മാറിനിൽക്കുന്നതോടെയാണ് രാഹുലിന് സ്ഥാനക്കയറ്റം ലഭിച്ചത്.
Pakistan have NEVER beaten India at the World Cup before.
Could today be the day? #CWC19 | #INDvPAKpic.twitter.com/8yaJofAEiG
— Cricket World Cup (@cricketworldcup) June 16, 2019
യുദ്ധമല്ല മത്സരമാണെന്ന് പരുമ്പോഴും അയൽക്കാരുടെ പോരാട്ടത്തിന് വലിയ വാശി തന്നെയാണുള്ളത്. ലോകകപ്പ് പോലൊരു വേദിയിലേക്ക് എത്തുമ്പോൾ അതിന്റെ വീറും വാശിയും കൂടും. മത്സരത്തിന് മുന്നോടിയായി സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനത്തിനായി ടീമുകൾ മൈതാനത്തേക്ക് എത്തി
The players are here, the fans are here – the toss is less than 10 minutes away!#CWC19 | #INDvPAKpic.twitter.com/aWJZxH0EOn
— Cricket World Cup (@cricketworldcup) June 16, 2019
ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.
What are @imVkohli's top memories of playing against Pakistan? Hear it from the Indian captain himself!#TeamIndia#CWC19pic.twitter.com/GfcpJEn8Yr
— Cricket World Cup (@cricketworldcup) June 16, 2019
ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അങ്കത്തിനിറങ്ങുമ്പോള്‍ മഴയുടെ കളി ഇന്നും തുടരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. മഴമൂലം നാല് മത്സരങ്ങളാണ് ലോകകപ്പില്‍ ഇതുവരെ ഉപേക്ഷിച്ചത്. ചിലത് മഴനിയമം മൂലം മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴനിയമം അനുസരിച്ചായിരുന്നു വിജയത്തിലെത്തിയത്.
Mood!#WeHaveWeWill#TeamIndia#CWC19pic.twitter.com/lrG9dvgbZ7
— Cricket World Cup (@cricketworldcup) June 16, 2019
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് മത്സരം യുദ്ധമായി കണക്കാക്കുന്ന ആരാധകരുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുളള ശത്രുതയെ കളിക്കളത്തിലേക്കും വലിച്ചിഴച്ചാണ് അത്തരമൊരു പ്രതീതി ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്ത്യ- പാക് മത്സരം യുദ്ധമല്ലെന്ന് പറയുകയാണ് പാക് മുന്‍ ഇതിഹാസ താരം വസീം അക്രം. ഇരു ഭാഗത്തേയും ആരാധകര്‍ സമാധാനപരമായി കളി ആസ്വദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. Read More
If the rain stay away in Manchester, can India make it 7-0 against Pakistan at World Cups? Or will Sarfaraz & Co. manage to rekindle their 2017 Champions Trophy final form? @ganeshcee previews #CWC19's biggest sell-out #IndiaVsPakistan#INDvPAKhttps://t.co/3ZHSXuLnZLpic.twitter.com/WETqLin1YA
— Cricbuzz (@cricbuzz) June 16, 2019
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. മാഞ്ചസ്റ്ററാണ് മത്സരവേദി. Read More
It's time...
Who comes out victorious at Old Trafford today? #INDvPAK | #CWC19pic.twitter.com/JST4Gw6xQb
— Cricket World Cup (@cricketworldcup) June 16, 2019
/indian-express-malayalam/media/media_files/uploads/2019/06/india-2.jpg)
മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് അമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.
Read More: ICC Cricket World Cup 2019: ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍
ഇന്ത്യ കളിച്ച മൂന്നില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒന്ന് മഴയില്‍ ഒലിച്ചുപോയി. ന്യൂസിലന്‍ഡിനെതിരെ നോട്ടിങ്ഹാമില്‍ നടക്കേണ്ടിയിരുന്ന കളിയാണ് നടക്കാതെ പോയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്താനിറങ്ങാതിരുന്നതും ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്കും ഇന്ത്യയെ നേരിയ തോതില്‍ വിഷമമുണ്ടാക്കുന്നു.
പാക്കിസ്ഥാന്‍ കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. രണ്ടെണ്ണം തോറ്റപ്പോള്‍ ഒന്ന് മഴയില്‍ ഉപേക്ഷിച്ചു. വിന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും തകര്‍ന്ന പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ശ്രീലങ്കക്കെതിരായ കളിയാണ് മഴയില്‍ ഉപേക്ഷിച്ചത്. സ്ഥിരത പ്രകടിപ്പിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍ എന്നിവര്‍ക്ക് പുറമെ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരടങ്ങിയ ബൗളര്‍മാരും തരക്കേടില്ല. എന്നാല്‍ ചോരുന്ന കൈകളാണ് പാക്കിസ്ഥാന്റെ പ്രശ്‌നം. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി തവണയാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ ക്യാച്ച് വിട്ടുകളഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2019/06/pak-3.jpg)
/indian-express-malayalam/media/media_files/uploads/2019/06/modi-mask.jpg)
Highlights