/indian-express-malayalam/media/media_files/uploads/2017/02/phoneindia-vs-sa-759.jpg)
വനിത ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിന്റെ ഫൈനൽ പോരാട്ടത്തിൽ​ ഇന്ത്യൻ വനിതകൾക്ക് ത്രസിപ്പിക്കുന്ന ജയം.അവസാന പന്തിൽ 2 റൺസ് വേണമെന്നിരിക്കെ ഹർമ്മൻപ്രീത് കൗറാണ് ഇന്ത്യക്കായി വിജയ റൺ നേടിയത്. 9​ റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു സിക്സറടക്കം മുഴുവൻ റൺസും നേടിയത് ഹർമ്മൻ പ്രീത് കൗറായിരുന്നു.
സ്കോർ - ദക്ഷിണാഫ്രിക്ക - 244 (49.4), ഇന്ത്യ 245 (50)
The feeling of winning the #WWC17 Qualifier! pic.twitter.com/s6zKfgMhQW
— ICC (@ICC) February 21, 2017
ലോകകപ്പ് യോഗ്യതയ്ക്കായുള്ള കലാശക്കളിയിൽ​ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.40 റൺസ് എടുത്ത മിഗ്നോൺ ഡി പെരസിന്റേയും 37 റൺസ് എടുത്ത നായിക വാൻ നിക്കെർക്കിന്റേയും മികവിലാണ് ദക്ഷിണാഫ്രിക്ക 244 റൺസ് എടുത്തത്. 3 വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീം രണ്ടാം വിക്കറ്റിൽ ദീപ്തി ശർമ്മയും മോന മെഷ്റമും ഒരുക്കിയ സെഞ്ചുറി കൂട്ടുകെട്ടിൽ അനായാസം വിജയം നേടുമെന്ന് തോന്നിച്ചു. രണ്ടാം വിക്കറ്റിൽ​ ഇരുവരും ചേർന്ന് 124 റൺസാണ് ഇന്ത്യൻ സ്കോറിനോട് കൂട്ടിചേർത്തത്. ഇരുവരും അർധ സെഞ്ചുറിയും നേടി. എന്നാൽ ഇരുവരും വീണതോടെ ഇന്ത്യ തകർന്നടിഞ്ഞു. ഒരറ്റത്ത് ഹർമ്മൻപ്രീത് കൗറിനെ കാഴ്ചക്കാരിയാക്കി ദക്ഷിണാഫ്രിക്ക വിക്കറ്റുകൾ പിഴുതു.
What a thriller! India win the #WWC17 Qualifier Final by just 1 wicket in an epic contest! https://t.co/Zv3TO3kpc1pic.twitter.com/9WifQLux8y
— ICC (@ICC) February 21, 2017
എന്നാൽ ഉറച്ചു നിന്ന ഹർമ്മൻ പ്രീത് കൗർ ഒറ്റയാൾ പോരാട്ടം നയിച്ചു. അവാസ ഓവറിൽ 9 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ രണ്ടാം റൺസിനായി ഓടുന്നതിനിടെ 7 റൺസ് എടുത്ത പൂണം യാദവ് റണ്ണൗട്ടായി. എന്നാൽ സ്ട്രൈക്ക് എൻഡിൽ ഹർമ്മൻ പ്രീത് തന്നെ എത്തി.എന്നാൽ പിന്നീടുള്ള മൂന്ന് ബോളുകളിലും ഒരു​ റൺസ് പോലും ഹർമ്മൻ പ്രീതിന് നേടാനായില്ല. ​എന്നാൽ അഞ്ചാം പന്ത് അതിർത്തിക്ക് മുകളിലൂടെ പറത്തി ഹർമ്മൻ പ്രീത് പ്രതീക്ഷ നൽകി. അവസാന പന്തിൽ വേണ്ടത് 2 റൺസ്, പന്ത് ലോങ്ങോണിലേക്ക് നീട്ടി ഹർമ്മൻ പ്രീത് 2 റൺസ് ഓടിയെടുത്തതോടെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.
#WWC17 Qualifier Champions - India! pic.twitter.com/alcq4pd8gi
— ICC (@ICC) February 21, 2017
ഇന്ത്യക്കായി 71റൺസ് എടുത്ത ദീപ്തിതി ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us