scorecardresearch

പതിനേഴാം വയസില്‍ ബ്രെയിന്‍ ഹെമറേജ്, ഇതുപതാം വയസില്‍ സ്വര്‍ണ്ണ തിളക്കം, അത്ഭുതമായി പ്രഗതി

''നിവര്‍ന്നു ഇരിക്കാന്‍ പോലും എനിക്ക് സഹായം ആവശ്യമായിരുന്നു"

''നിവര്‍ന്നു ഇരിക്കാന്‍ പോലും എനിക്ക് സഹായം ആവശ്യമായിരുന്നു"

author-image
Shivani Naik
New Update
PRAGATI|Archer| പ്രഗതി |ഐഇ മലയാളം

പതിനേഴാം വയസില്‍ ബ്രെയിന്‍ ഹെമറേജ്, ഇതുപതാം വയസില്‍ സ്വര്‍ണ്ണ തിളക്കം, അത്ഭുതമായി പ്രഗതി

2020 മെയ് 5 ന്, കോമ്പൗണ്ട് അമ്പെയ്ത്ത് താരം പ്രഗതിക്ക് മസ്തിഷ്‌ക രക്തസ്രാവം(ബ്രെയിന്‍ ഹെമറേജ്) ഉണ്ടാകുമ്പോള്‍ 17 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. മൂന്ന് വര്‍ഷത്തിന് ശേഷം ഈ ആഴ്ച ചൈനയിലെ ചെംഗ്ഡുവില്‍ നടന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പ്രഗതി പോഡിയത്തില്‍ കയറി രണ്ട് മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ നേട്ടം.

Advertisment

157-156 എന്ന സ്‌കോറിന് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഫേവറിറ്റുകളെ അട്ടിമറിച്ചാണ് പ്രഗതിയും അമന്‍ സൈനിയും മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത്. വനിതാ ടീം ഇവന്റ് ഫൈനലില്‍ കൊറിയക്കാര്‍ തിരിച്ചടിച്ചു, പ്രഗതിക്കും കൂട്ടര്‍ക്കും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

സങ്കീര്‍ണ്ണമായ ന്യൂറോ സര്‍ജറിക്ക് ശേഷം വില്ലുയര്‍ത്താന്‍ പോലും പാടുപെടുന്ന ഇരുപതുകാരി് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരട്ട മെഡലുകള്‍ക്ക് അര്‍ഹയായത്.

''ഇതൊരു ദുഷ്‌കരമായ യാത്രയായിരുന്നു, പക്ഷേ ഇത് നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. തുടക്കം മുതല്‍ സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം നടത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. (ബ്രെയിന്‍ ഹെമറേജ് നേട്ടങ്ങള്‍ക്കെതിരെ വെല്ലുവിളിയായി, എന്നാല്‍ എന്റെ കുടുംബവും പരിശീലകരും, പ്രത്യേകിച്ച് 'ജല്‍ദി കരിയോ' (വേഗം) എന്ന് പറഞ്ഞ് എന്നെ പിന്തുണച്ച എന്റെ സഹോദരി മാന്‍ഷയും എന്നെ സഹായിച്ചു.

Advertisment

"ബ്രെയിന്‍ ഹെമറേജ് സംഭവിച്ചതിന് ശേഷവും എന്റെ ജീവിതത്തില്‍ അമ്പെയ്ത്ത് ഒരു ലക്ഷ്യമായി ഉണ്ടായിരുന്നതില്‍ സന്തോഷമുണ്ട്''ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ താമസക്കാരിയും പഞ്ചാബിലെ ഗുരു കാശി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ പ്രഗതി പറയുന്നു.

ചൈനയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രഗതി, തന്റെ ആശുപത്രിയിലെ ദിവസങ്ങള്‍ അധികമൊന്നും ഓര്‍ക്കുന്നില്ലെന്ന് പറയുന്നു. ''എനിക്ക് കഠിനമായ തലവേദനയുണ്ടായി, ബോധരഹിതയായി. എന്റെ വീട്ടുകാര്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എനിക്ക് ബ്രയിന്‍ ഹെമറേജുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, ''എന്റെ മാതാപിതാക്കള്‍ക്ക് ഇത് കൂടുതല്‍ പ്രയാസമുണ്ടാക്കി, ശസ്ത്രക്രിയയ്ക്ക് ശേഷം, ഉച്ചയ്ക്ക് ഞാന്‍ പ്രഭാതഭക്ഷണത്തിന് എന്താണ് കഴിച്ചതെന്ന് എനിക്ക് ഓര്‍മ്മയില്ല. എന്നെപ്പോലെ വേഗത്തില്‍ മറ്റാരും സുഖം പ്രാപിച്ചിട്ടില്ലെന്ന് എന്റെ ഡോക്ടര്‍ പറയുന്നുണ്ടെങ്കിലും അത് എന്നെ സംബന്ധിച്ച് ഇതെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നു, '' പ്രഗതി പറഞ്ഞു.

''നിവര്‍ന്നു ഇരിക്കാന്‍ പോലും എനിക്ക് സഹായം ആവശ്യമായിരുന്നു, ആദ്യം എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ പോലും കഴിഞ്ഞില്ല. സാവധാനം എഴുന്നേല്‍ക്കാന്‍ ഒരു ഫിസിയോതെറാപ്പിസ്റ്റ് എന്നെ സഹായിച്ചു. 2020 ജൂണ്‍ 15, ഒടുവില്‍ ഞാന്‍ നടക്കാന്‍ തുടങ്ങിയത് ഒരു നാഴികക്കല്ലായിരുന്നു,'' പ്രഗതി പറയുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രഗതിയുടെ അപ്രതീക്ഷിതമായിട്ടാണ് അമ്പെയ്ത്ത് തുടങ്ങിയത്. ''എനിക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു, കളിക്കാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ. എന്റെ സഹോദരി നന്നായി പഠിക്കുമായിരുന്നു, പക്ഷേ ഞാന്‍ എന്റെ പുസ്തകങ്ങള്‍ തുറക്കുമ്പോള്‍ തന്നെ അലസത തുടങ്ങും. ഞാന്‍ ലോണ്‍ ടെന്നീസ് ആരംഭിച്ചു, പക്ഷേ എന്റെ അച്ഛന്‍ എന്നെ തുടരാന്‍ അനുവദിച്ചില്ല. ഞാന്‍ ഒരു ദിവസം മുഴുവന്‍ കരഞ്ഞു, ഞാന്‍ ഇപ്പോഴും എന്റെ റാക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.'' എന്നാല്‍ താന്‍ അമ്പെയ്ത്തിലേക്കെത്തുന്നതും ജീവിതത്തില്‍ എന്തെങ്കിലും നേടാന്‍ കഴിയുമെന്ന് മാതാപിതാക്കളോട് പറഞ്ഞതും പ്രഗതി ഓര്‍മ്മിക്കുന്നു.

ഡല്‍ഹിയിലെ നജഫ്ഗഡിലുള്ള ദേവാന്‍ഷ് അമ്പെയ്ത്ത് അക്കാദമിയില്‍ പരിശീലനം ആരംഭിച്ച അവര്‍ വൈകാതെ വിജയവാഡയില്‍ നിന്ന് സബ് ജൂനിയര്‍ അണ്ടര്‍ 14 മെഡല്‍ നേടി. 'ആദ്യം, ആളുകള്‍ പറഞ്ഞത് ഞാന്‍ വിജയിച്ചത് എന്റെ പരിശീലകനെ ആശ്രയിച്ചാണെന്നാണ്. എന്റെ സ്ഥിരം പരിശീലകനില്ലാതെ വിജയിക്കുമെന്ന് ധാക്കയിലെ എന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഞാന്‍ തെളിയിച്ചു, ''താരം പറഞ്ഞു.

2020-ല്‍ രോഗാവസ്ഥ അവസ്ഥ വലിയ ഞെട്ടലുണ്ടാക്കി, മാതാപിതാക്കള്‍ കായികവിനോദത്തെ എതിര്‍ത്തു. 'ഞാന്‍ സുഖം പ്രാപിച്ചപ്പോള്‍, എന്റെ അമ്മ എന്നോട് പറഞ്ഞു, 'നിനക്ക് തോന്നുന്നെങ്കില്‍ പഠിക്കൂ അല്ലെങ്കില്‍ നിനക്ക് ഇഷ്ടമാണെങ്കില്‍ കളിക്കൂ. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതെന്തും ചെയ്യുക. എന്റെ സഹോദരി എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഞാന്‍ നില്‍ക്കാന്‍ പാടുപെടുമ്പോള്‍ പോലും അവള്‍ എന്നെ ഓടാന്‍ പ്രേരിപ്പിക്കും. അതായിരുന്നു എന്നെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവളുടെ വഴി, ''പ്രഗതി പറയുന്നു.

'(അമ്പെയ്ത്ത്) തിരിച്ചുപോകാനുള്ള പ്രചോദനം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു, എന്നാല്‍ വില്ലിന്റെ ചരട് വലിക്കുന്നത് പോലും കുറച്ച് മാസത്തേക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം ഞാന്‍ പങ്കെടുത്ത ആദ്യ മീറ്റില്‍ ഞാന്‍ വിജയിച്ചു - ഡെറാഡൂണിലെ ജൂനിയര്‍ ദേശീയത. 2021-ല്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അവരെയെല്ലാം ഞാന്‍ അത്ഭുതപ്പെടുത്തി,''

താനും പരിശീലകനും ഒരുമിച്ച് പരിശീലനം നടത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ ചെങ്ഡുവില്‍ ആളുകള്‍ അത്ഭുതപ്പെട്ടുവെന്ന് പ്രഗതി പറയുന്നു. ''ഇത് വളരെ പുതിയ അനുഭവമായിരുന്നു, പക്ഷേ അദ്ദേഹം ഒരു മികച്ച പ്രചോദനമായിരുന്നു. സെമിയില്‍ സ്വര്‍ണം മാത്രം ലക്ഷ്യമിടൂ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഫൈനലില്‍, എന്റെ എല്ലാ അമ്പുകളും 10 ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് ഞാന്‍ പറഞ്ഞു. 'മികച്ചതല്ല, എനിക്ക് 10 മാത്രം മതി'. ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാന്‍ ഷൂട്ട് ചെയ്തത്,' മത്സരിച്ച് വിജയിക്കുന്നതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രഗതി പറയുന്നു.

Gold Sports

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: