മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്ക്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ പരാജയപ്പെടുത്തിയാണ് ഒസാക്ക കിരീടമുയർത്തിയത്. കരിയറിലെ തുടർച്ചയായ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഒസാക്ക സ്വന്തമാക്കിയത്. രണ്ട് മണിക്കൂർ 27 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഒസാക്കയുടെ വിജയം. സ്കോർ 7-6, 5-7, 6-4.
കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കും ഒസാക്ക എത്തി. ഇതാദ്യമായാണ് ഒരു ഏഷ്യൻ താരം ടെന്നീസ് ലോക റാങ്കിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 2018ല്‍ യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ കീഴടക്കി ഒസാക്ക കിരീടം നേടിയിരുന്നു.
The moment Naomi Osaka made history
( @AustralianOpen)#AusOpen #AOChampion pic.twitter.com/s9P9vOMAmF
— ITF (@ITF_Tennis) January 26, 2019
2016ല്‍ അക്രമിയുടെ കത്തിക്കുത്തേറ്റ ശേഷമുള്ള ആദ്യ ഗ്രാന്സ്ലാം ഫൈനല്‍ കളിച്ച ക്വിറ്റോവയ്ക്ക് കിരീടനേട്ടം സാധ്യമായില്ലെങ്കിലും ശക്തമായ തിരിച്ചുവരവ് അറിയിക്കാൻ സാധിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook