ഇന്ത്യൻ സിനിമാ താരങ്ങൾ പങ്കെടുത്ത ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിൾ പരിപാടിയിൽ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തി നടി പാർവതി ‘അർജുൻ റെഡ്ഡി’ എന്ന സിനിമയെ വിമർശിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും നായകന്റെ ചെയ്തികളെ മഹത്വവത്കരിക്കുന്നുണ്ടെന്നുമായിരുന്നു പാർവതി പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തെ കൈയടിയോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. എന്നാൽ രണ്ട് തരം സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് പറയാനായി പാർവതി ഉപയോഗിച്ച ‘ബൈപോളാർ ബിഹേവിയർ’ എന്ന വാക്കിനെ വിമർശിച്ച് ഒരു ആരാധിക രംഗത്തെത്തി.
Okay ya’all Parvathy is definitely rocking it here but DID SHE JUST SAY “THAT’S A BIPOLAR BEHAVIOUR?!” – Sorry i couldn’t continue watching it post that. https://t.co/zGK0VNa7jm
— Divya Kandukuri (@anticastecat) November 26, 2019
“ശരിയാണ്, പാർവതി തീർച്ചയായും നന്നായി സംസാരിച്ചു. പക്ഷെ ‘ബൈപോളാർ ബിഹേവിയർ’ എന്നാണ് അവർ പറഞ്ഞത്. ക്ഷമിക്കണം, അവിടുന്നങ്ങോട്ട് അത് കാണാൻ എനിക്ക് സാധിക്കുന്നില്ല,” എന്നായിരുന്നു വിമർശനം.
Hi Divya! Came across this comment. Thank you! It was a wrong choice of words and I stand corrected. This is important as I myself have been trying to unlearn usages that allow using grave mental disabilities as a mere “adjective” to explain a situation.
— Parvathy Thiruvothu (@parvatweets) November 26, 2019
not only reveals the actual shocking reality of a larger mindset but also glorifies/encourages it. As I said, thank you for bringing it to my notice. We learn -unlearn- learn, encore!
— Parvathy Thiruvothu (@parvatweets) November 26, 2019
The phrase I was looking for is “two extremes” of the impact of commercial success of a movie. When a movie strikes with the audience for all the right reasons and gets a mass following. And the other, when a movie connects with the audience for toxic elements and thereby (..)
— Parvathy Thiruvothu (@parvatweets) November 26, 2019
എന്നാൽ ഈ വിമർശനത്തോട് വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് പാർവതി നടത്തിയത്.
“ഹായ് ദിവ്യ! ഞാനിപ്പോഴാണ് ഈ കമന്റ് കണ്ടത്. നന്ദി! ഞാൻ ഉപയോഗിച്ചത് തെറ്റായ വാക്കായിരുന്നു, മാത്രമല്ല ഞാൻ അത് തിരുത്തുകയും ചെയ്യുന്നു. ഒരു സാഹചര്യം വിശദീകരിക്കാനായി ഒരു മാനസിക അസ്വാസ്ഥ്യത്തെ വെറും “നാമവിശേഷണം” ആയി ഉപയോഗിക്കാൻ അനുവദിക്കുന്ന പ്രയോഗങ്ങളെ തിരുത്താൻ ഞാൻ തന്നെ ശ്രമിക്കുന്നതിനാൽ ഇത് പ്രധാനമാണ്,” എന്നായിരുന്നു പാർവതിയുടെ മറുപടി.
തനിക്ക് സംഭവിച്ച തെറ്റ് അംഗീകരിക്കാനും അത് തിരുത്താനും പാർവതി തയാറായപ്പോൾ ട്വിറ്ററിൽ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.