scorecardresearch

സിംഹത്തിന്റെ ആക്രമണത്തില്‍നിന്ന് ആനകുട്ടിയെ സംരക്ഷിക്കുന്ന ആനകൂട്ടം, വീഡിയോ

ആനകുട്ടികളെ സംരക്ഷിക്കാന്‍ ആനക്കൂട്ടം ഒന്നിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്

ആനകുട്ടികളെ സംരക്ഷിക്കാന്‍ ആനക്കൂട്ടം ഒന്നിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്

author-image
WebDesk
New Update
elephant|Viral

Elephant

ന്യൂഡല്‍ഹി: ആനകളുടെ പരസ്പര ബന്ധവും മാതൃ സ്‌നേഹവും പേരുകേട്ടതാണ്, പ്രത്യേകിച്ചും അവരുടെ മക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍. ആനകുട്ടികളെ സംരക്ഷിക്കാന്‍ ആനക്കൂട്ടം ഒന്നിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.

Advertisment

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദ ഒരു വീഡിയോ പങ്കിട്ടു, ഒരു കൂട്ടം ആനകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒത്തുചേരുന്നതാണ് ദൃശ്യത്തില്‍ ''സിംഹത്തെ കാണുമ്പോള്‍, കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആനകള്‍ കുഞ്ഞുങ്ങള്‍ക്ക് ചുറ്റും വലയം തീര്‍ക്കുന്നു. കാട്ടില്‍ ആനക്കൂട്ടത്തേക്കാള്‍ നന്നായി ഒരു മൃഗവും ഇങ്ങനെ ചെയ്യുന്നില്ല. വീഡിയോക്കൊപ്പം അവര്‍ കുറിച്ചു.

Advertisment

ആയിരക്കണക്കിന് ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് പെട്ടെന്ന് തന്നെ ലഭിച്ചത്. ''കൊള്ളാം, സ്വാഭാവിക സഹജാവബോധം പൂര്‍ണ്ണമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു! തികച്ചും അത്ഭുതകരമാണ് - ഓരോ ആനയ്ക്കും എന്താണ് ചെയ്യേണ്ടതെന്ന് അറിയാമായിരുന്നു. വലിയവര്‍ ഒരു വൃത്തം രൂപപ്പെടുത്തുമ്പോള്‍ ചെറിയവര്‍ നടുവിലേക്ക് വന്നു. ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.

'ഒത്തുകൂടുന്നത് കൊണ്ടുണ്ടാകുണ്ണ ഗുണം മനുഷ്യര്‍ക്ക് പഠിക്കാം. അല്ലാത്തപക്ഷം സൗമ്യവും ശാന്തവുമായ ജീവികള്‍. അവരുടെ കാര്യങ്ങളെക്കുറിച്ച് പോകുന്നു. 2021 ജൂലൈയില്‍, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുപ്രിയ സാഹു സമാനമായ ഒരു വീഡിയോ പങ്കിട്ടു, ഒരു അമ്മ ആന തന്റെ നവജാത ശിശുവിനെ തന്റെ വയറ്റിനടിയിലേക്ക് വിട്ട് മഴയില്‍ നിന്ന് സംരക്ഷിക്കുന്നത് കാണിക്കുന്ന ദൃശ്യമായിരുന്നു അത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റിയിലാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

Elephant Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: