/indian-express-malayalam/media/media_files/uploads/2019/11/asokan-1-1.jpg)
ജീവിത പ്രാരാബ്ധങ്ങൾ ഓട്ടോറിക്ഷ പിടിച്ച് വന്നപ്പോൾ ജീവിക്കാൻ മറന്നു പോയതാണ് അശോകൻ. അതിനിടയിൽ കല്യാണം കഴിക്കാനും ഓർത്തില്ല. ഒടുവിൽ 35 വർഷങ്ങൾക്ക് ശേഷം പഴയ സഹപാഠികൾ ഒന്നിച്ച് ചേർന്നങ്ങ് തീരുമാനിച്ചു, അശോകൻ കല്യാണത്തിന്റെ ക്ലാസ് മുറിയിലേക്ക് വലത് കാൽ വച്ച് കയറട്ടെ എന്ന്.
മാമബസാര്‍ പരേതനായ തെക്കുംതല കുഞ്ഞപ്പന്റെ മകന്‍ അശോകനും ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിന്റെയും മണിയുടെയും മകള്‍ അജിതയും നവംബര്‍ 24ന് വിവാഹിതരാവുകയാണ്. ജീവിതത്തിന്റെ വൈകിയ വേളയിൽ ഒരു കൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാണ് അശോകൻ.
"എനിക്ക് അച്ഛനും അമ്മയും ഒന്നും ഇല്ല. പ്രാരാബ്ധങ്ങളുടേയും നെട്ടോട്ടങ്ങളുടേയും ഇടയിൽ കല്യാണം കഴിക്കുന്ന കാര്യമൊന്നും ഓർത്തതുമില്ല. അപ്പോഴാണ് പഴയ സഹപാഠികളൊക്കെ വാട്സാപ് ഗ്രൂപ്പ് തുടങ്ങി പൂർവ്വ വിദ്യാർഥി സംഗമം വച്ചത്. പിന്നെ അവർ തന്നെ എല്ലാം തീരുമാനിക്കുകയായിരുന്നു. അങ്ങനെ 50-ാം വയസിൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു."
കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യമായി പെണ്ണുകണ്ടത് അജിതയെ ആയിരുന്നു. രണ്ടുപേർക്കും ഇഷ്ടമായി, അങ്ങനെ കല്യാണവും ഉറപ്പിച്ചു.
ഇതിനെല്ലാം ചുക്കാൻ പിടിച്ചത് പഴയ സുഹൃത്തുക്കളും സഹപാഠികളുമാണ്. അശോകനെ കല്യാണം കഴിപ്പിച്ചേ ഇനി മറ്റെന്തും ഉള്ളൂവെന്ന് അദ്ദേഹത്തിന്റെ സഹപാഠിയും ചാവക്കാട് എംആര്‍ആര്‍എം ഹൈസ്കൂളിലെ അധ്യാപകനുമായ എം.സി.സുനിൽ കുമാർ പറഞ്ഞു. ഇതേ സ്കൂളിലെ 1983 -84 ബാച്ചിലെ സഹപാഠികളാണ് ഇവരെല്ലാം.
"അടുത്തിടെയായിരുന്നു എന്റെ മകളുടെ കല്യാണം. ഇപ്പോൾ ഭാര്യ പറയുന്നത് മോളുടെ കല്യാണത്തിന് പോലും എനിക്കിത്ര ഉത്സാഹം ഇല്ലായിരുന്നുവെന്നാണ്. മുഴുവൻ സമയവും ഇതിന്റെ പിറകെയാണ് ഞങ്ങളിൽ മിക്കവരും," സുനിൽ കുമാർ പറഞ്ഞു.
സ്വന്തമായി വീടില്ലാതിരുന്ന അശോകൻ, കല്യാണം തീരുമാനിച്ചതോടെ ഒരു വീട് വാടകയ്ക്ക് എടുത്തു. നൂറിലധികം പേര്‍ വരുന്ന ബാച്ചില്‍ ഡോക്ടര്‍മാരും എൻജിനീയർമാരും അധ്യാപകരും പ്രവാസികളുമെല്ലാമുണ്ട്. വരനും വധുവിനുമുള്ള ആഭരണങ്ങളും വസ്ത്രവുമെല്ലാം ഇവര്‍ എടുത്തു കഴിഞ്ഞു. അശോകന് വേണ്ട വസ്ത്രങ്ങളെല്ലാം ബാച്ചിലെ ആണ്‍കുട്ടികള്‍ എടുത്തപ്പോള്‍, പെണ്‍കുട്ടികള്‍ അജിതക്ക് വേണ്ടിയുള്ള വസ്ത്രങ്ങളെടുത്തു.
ഗൾഫിലെ ഡിസൈനറായ സുഹൃത്താണ് കല്യാണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. 'ഞങ്ങളുടെ സഹപാഠി അശോകൻ വിവാഹിതനാകുകയാണ്' എന്നു തുടങ്ങുന്ന കല്യാണക്കത്ത് കാഴ്ചയിലും വളരെ രസകരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
പകൽ ഓട്ടോറിക്ഷ ഓടിക്കുന്ന അശോകൻ, രാത്രി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായും ജോലി ചെയ്യുന്നുണ്ട്. അശോകന്റെ കല്യാണം നടത്താൻ ബാങ്ക് തങ്ങളുടെ ഓഡിറ്റോറിയവും വിട്ടു കൊടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.