ദുബായ്: ദുബായ് വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷൻ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന തരത്തിൽ മുഖം തിരിച്ചറിയൽ മാർഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പൈലറ്റ് അടിസ്ഥാനത്തിൽ ‘സ്മാർട്ട് ട്രാവൽ’ സംവിധാനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയതിന് പിറകെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.
.@GDRFADUBAI launches new fast-track passport control service that uses face and iris-recognition technologies enabling registered passengers to complete passport control procedures in around five seconds.
https://t.co/tzt8EvH1J4 @DXB @DubaiAirports pic.twitter.com/KcOgogj73p— Dubai Media Office (@DXBMediaOffice) February 22, 2021
മുഖത്തിനു പുറമെ ഐറിസ് (കണ്ണിലെ കൃഷ്ണമണി) റെകഗ്നിഷൻ വഴിയും തിരിച്ചറിയാൻ എയർപോർട്ടിലെ സ്മാർട്ട് ട്രാവൽ’ സംവിധാനത്തിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് ഇപ്പോൾ അവരുടെ യാത്രാ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളിൽ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളിൽ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയൽ തന്നെ മതി.
Read More: യുഎഇയിൽ ഷോപ്പിങ് മാളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു- വീഡിയോ
ദുബായ് വിമാനത്താവളങ്ങളുടെ അറൈവൽ, ഡിപാർചർ ഹാളുകളിൽ ഇത്തരം സൗകര്യമുള്ള 122 സ്മാർട്ട് ഗേറ്റുകൾ നവീകരിച്ചതായും അതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് യാത്രാ രേഖകളുടെ ആവശ്യമില്ലാതെ ഈ സംവിധാനം വിമാനത്താവള അധികൃതർ പറഞ്ഞു.