/indian-express-malayalam/media/media_files/uploads/2017/03/yogi-adithyanadhyogi-a-5-759-001.jpg)
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാരാവണമെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് ഖൊരക്പൂര്‍ എം.പിയും തീപ്പൊരി നേതാവുമായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരത്തിലേറും. ലക്നോവിൽ ചേർന്ന നിയമസഭാകക്ഷിയോഗമാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. എംഎൽഎമാർക്ക് പുറമെ മുതിർന്ന നേതാവ് വെങ്കയ്യ നായിഡു, ഭുപേന്ദ്ര യാദവ് എന്നിവർ പ്രത്യേക നിരീക്ഷകരായി യോഗത്തിൽ പങ്കെടുത്തു.
ആര്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണയാണ് യോഗിയെ തുണച്ചത്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ നടപടി നേരിട്ടയാളാണ് യോഗി ആദിത്യനാഥ്. വൻ ഭൂരിപക്ഷത്തോടെ യുപിയിൽ അധികാരംപിടിച്ച ബിജെപിക്ക് ആഴ്ചകളോളം നടന്ന ചർച്ചകൾക്കു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനായത്. ആറു തവണ ഗൊരക്പുർ മണ്ഡലത്തിൽനിന്നും ലോക്സഭയിലെത്തിയ, കടുത്ത ഹിന്ദുത്വവാദിയായ ആദിത്യനാഥ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ രാജ്യം വിടണമെന്നും ആവശ്യപ്പെട്ട് വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി പിടിവലി രൂക്ഷമായതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണുള്ളത്. ലക്‌നോ മേയര്‍ ആയ ദിനേശ് ശര്‍മ്മ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരെയാണ് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us