/indian-express-malayalam/media/media_files/uploads/2019/11/Rajanikanth-and-Kamal-Hassan.jpg)
ചെന്നൈ: സമകാലിക തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സംഭവങ്ങളായിരുന്നു കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം. രണ്ട് താരങ്ങളും രാഷ്ട്രീയത്തില്‍ ഒന്നിച്ചുനില്‍ക്കുമോ എന്ന ചോദ്യം അന്നുമുതലേ ഉടലെടുത്തതാണ്. എന്നാല്‍, ആരാധകരുടെ സംശയത്തിന് കൃത്യതയോടെയുള്ള ഒരു ഉത്തരം ഇരു താരങ്ങളും നല്‍കിയിരുന്നില്ല. ഇപ്പോള്‍ അക്കാര്യത്തില്‍ രജനീകാന്ത് ഒരു വ്യക്തത നല്‍കിയിരിക്കുന്നു.
ഒരു സാഹചര്യം വന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ നല്ലതിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. ഒരു സാഹചര്യം വന്നാല്‍ തങ്ങള്‍ ഒന്നിക്കുമെന്ന് കമല്‍ഹാസനും നേരത്തെ പറഞ്ഞിട്ടുണ്ട്.
Read Also: ജിയോ വരിക്കാര്‍ക്കും എട്ടിന്റെ പണി; കോള്‍, ഡാറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കും
രജനീകാന്ത് ബിജെപിയുമായി ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത് പറഞ്ഞിരുന്നു. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.
“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.
Read Also: മോദിയ്ക്ക് അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ല; പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍
കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us