/indian-express-malayalam/media/media_files/uploads/2018/10/yogi-1.jpg)
ലക്‌നൗ: സുപ്രീം കോടതിക്ക് സാധിക്കില്ലെങ്കിൽ അയോധ്യ പ്രശ്നം 24 മണിക്കൂർ കൊണ്ട് പരിഹരിക്കാമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഷയത്തിൽ ജനങ്ങൾക്ക് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതി വേഗത്തിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ അത് തങ്ങൾക്ക് വിടണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ വിജയിക്കുമെന്ന് യോഗി പറഞ്ഞു. സുപ്രീം കോടതി വിധി വേഗത്തിലുണ്ടാകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. പുരാവസ്തു വകുപ്പിന്റെ പഠനത്തിൽ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥാനത്ത് മുൻപ് ഹൈന്ദവ ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്.
ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ അയോധ്യ കേസിൽ വിധി പറയണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയാണ്. വിധി പറയുന്നത് വൈകിയാൽ സുപ്രീം കോടതിയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
"സുപ്രീം കോടതിക്ക് സാധിക്കില്ലെങ്കിൽ കേസ് ഞങ്ങൾക്ക് വിടണം. ഞങ്ങൾ 24 മണിക്കൂറിൽ പ്രശ്നം പരിഹരിക്കാം. 25-ാമത്തെ മണിക്കൂർ ഞങ്ങളെടുക്കില്ല. അയോധ്യയിലെ പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസാണെന്നും ഇത് പരിഹരിക്കപ്പെടണമെന്ന് കോൺഗ്രസിന് താത്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.